മാങ്ങ പറിച്ചതിനെ ചൊല്ലിയുള്ള തർക്കം ; മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു ; പോലീസ് തർക്കം പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ; പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

കായംകുളം: മാങ്ങ പറിച്ചതിനെ ചൊല്ലിയുള്ള തർക്കം അയൽവാസികളായ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49), അമ്പലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) എന്നിവർക്കാണ് വേട്ടറ്റത്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായി തർക്കം നടന്നിരുന്നു. ഇത് കായംകളം പൊലീസ് പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. വെട്ടേറ്റവരെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.  

മൂന്നാറിൽ ഉരുൾപൊട്ടൽ; വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലറിന് മുകളിൽ മണ്ണിടിഞ്ഞുവീണു; വരും മണിക്കൂറുകളിലും ജില്ലയിൽ കനത്ത മഴയ്‌ക്ക് സാധ്യത

ഇടുക്കി: മൂന്നാറിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം വിനോദസഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഒരാൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോഴിക്കോട്ടുനിന്നെത്തിയ 11 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്. പത്തു പേരും സുരക്ഷിതരാണ്. കൂട്ടത്തിലുള്ള ഒരാൾ വാഹനത്തിൽ കുടുങ്ങിയെന്നാണ് ഇവർ പറയുന്നത്. റോഡിൽനിന്ന് നൂറടിയോളം താഴ്ചയിലേക്കാണ് ട്രാവലർ വീണത്. തിരച്ചിൽ തുടരുന്നു. മാട്ടുപ്പെട്ടി റോഡിൽ ഗതാഗതം തടസപ്പെട്ടു. മൂന്നാറിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ്. വട്ടവട വഴിയുള്ള ഗതാഗതം കളക്ടർ നിരോധിച്ചു. വരും മണിക്കൂറുകളിലും ജില്ലയിൽ […]

വീണ്ടും നരബലിക്ക് ശ്രമം ; മരിച്ച പിതാവിനെ തിരിച്ചുകൊണ്ടുവരാൻ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ശ്രമം; യുവതി പിടിയിൽ

ന്യൂഡൽഹി: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ശ്രമം. സൗത്ത് ഡൽഹിയിലെ കൈലാഷ് പ്രദേശത്താണ് സംഭവം. മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് യുവതി കുഞ്ഞിനെ ബലി നൽകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് യുവതി കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നത്. തുടർന്ന് ബലി നൽകാൻ ശ്രമിക്കുകയായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടലിലാണ് കുഞ്ഞിന്റെ ജീവൻ രക്ഷപ്പെട്ടത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി, ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; വനിതാ പഞ്ചായത്ത് അംഗത്തിന്റെ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ

മലപ്പുറം: ഗ്രാമപഞ്ചായത്തംഗത്തെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.താനാളൂർ തയ്യിൽപറമ്പിൽ പ്രമിത്ത് (32) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലായിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പഞ്ചായത്തംഗത്തെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കോട്ടയ്ക്കലിലെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പ്രമിത്തിനെതിരെയുള്ള പരാതി. സെപ്‌തംബർ പന്ത്രണ്ടിനാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. പ്രാദേശിക സി പി എം നേതാവായ പ്രമിത്തിനെ ഒളിവിൽ കഴിയാൻ പൊലീസ് സഹായിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് കോടതി തള്ളിയിരുന്നു.

ഗിനിയിൽ മലയാളികളടക്കമുള്ള ഇരുപത്തിയാറ് നാവികർ തടവിൽ; സംഘത്തിൽ വിസ്മയയുടെ സഹോദരനും; നാട്ടിലെത്തിക്കുമെന്ന ഉറപ്പുമായി മുരളീധരൻ

കൊണാക്രി: ഗിനിയിൽ നേവിയുടെ പിടിയിലായ ഇരുപത്തിയാറംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തിൽ. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്ത് അടക്കമുള്ള മലയാളികളും സംഘത്തിലുണ്ട്.16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലിലുള്ളത്. നൈജീരിയൻ നാവികസേനയുടെ നിർദേശം അനുസരിച്ചാണ് ഗിനിയൻ നേവി വിജിത്ത് ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. ഇവരെ നൈജീരിയയ്ക്ക് കൈമാറാനാണ് ഗിനിയൻ നേവിയുടെ തീരുമാനം. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഹീറോയിക് ഐഡം എന്ന കപ്പൽ ക്രൂഡ് ഓയിൽ നിറയ്‌ക്കാനായിട്ടാണ് നൈജീരിയയിലെ എകെപി ടെർമിനലിൽ എത്തിയത്. ക്രൂഡ് ഓയിൽ മോഷണത്തിനു വന്ന കപ്പൽ […]