സ്വപ്‌നയ്ക്ക് വേണ്ടി സെക്രട്ടറിയേറ്റിനടുത്ത് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കർ പറഞ്ഞതനുസരിച്ച് ; ജയശങ്കർ എന്ന സുഹൃത്തിനും കുടുംബത്തിനും താമസിക്കാൻ വേണ്ടിയാണെന്നാണ് ശിവശങ്കർ പറഞ്ഞിരുന്നത് ; നിർണ്ണായക വെളിപ്പെടുത്തലുമായി ഐ.ടി ഉദ്യോഗസ്ഥൻ അരുൺ ബാലചന്ദ്രൻ

സ്വപ്‌നയ്ക്ക് വേണ്ടി സെക്രട്ടറിയേറ്റിനടുത്ത് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കർ പറഞ്ഞതനുസരിച്ച് ; ജയശങ്കർ എന്ന സുഹൃത്തിനും കുടുംബത്തിനും താമസിക്കാൻ വേണ്ടിയാണെന്നാണ് ശിവശങ്കർ പറഞ്ഞിരുന്നത് ; നിർണ്ണായക വെളിപ്പെടുത്തലുമായി ഐ.ടി ഉദ്യോഗസ്ഥൻ അരുൺ ബാലചന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നക്ക് വേണ്ടി സെക്രട്ടറിയേറ്റിന് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ പറഞ്ഞതനുസരിച്ചാണെന്ന് ഐ.ടി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.

സ്വപ്‌നയ്ക്ക് വേണ്ടിയായിരുന്നില്ല മറിച്ച് ജയശങ്കർ എന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്‌ളാറ്റെന്നാണ് എം ശിവശങ്കർ പറഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്ന അരുൺ ബാലചന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ പ്രവർത്തിക്കുന്ന ഐടി വകുപ്പിലെ കൂടുതൽ പേരിലേക്ക് അന്വേഷണം പോകുന്നതിന്റെ സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

സെക്രട്ടേറിയറ്റിന് സമീപത്ത് എം ശിവശങ്കർ താമസിക്കുന്ന അതേ ഫ്‌ളാറ്റിലാണ് മുറി ബുക്ക് ചെയ്തത്. ദിവസ വാടകക്ക് റൂം ബുക്ക് ചെയ്യാൻ കഴിയുന്ന കെട്ടിട സമുച്ഛയത്തിൽ കെയർ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ചാണ് നൽകിയെന്നും അരുൺ ബാലചന്ദ്രൻ പറയുന്നു.

ജയശങ്കർ എന്ന സുഹൃത്തിനും കുടുംബത്തിനും താമസിക്കാൻ വേണ്ടിയാണെന്നാണ് എം ശിവശങ്കർ പറഞ്ഞതെന്നും ഐടി ഉദ്യോഗസ്ഥൻ പറയുന്നു. വാട്‌സ്ആപ്പ് വഴിയാണ് എം ശിവശങ്കർ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അരുൺ ബാലചന്ദ്രൻ പറഞ്ഞു.

കെയർ ടേക്കറുടെ വിവരങ്ങൾ എല്ലാം എം ശിവശങ്കറിന് കൈമാറിയിരുന്നു എന്നും ആരുൺ പറയുന്നു. ഹൈ പവ്വർ ഡിജിറ്റൽ അഡ്വൈസറി കമ്മിറ്റിയുടെ മാർക്കറ്റിംഗ് ആന്റ് ഓപ്പറേഷൻസ് ഡയറക്ടർ കൂടിയാണ് അരുൺ ബാലചന്ദ്രൻ.