
ചെന്നൈ: മധ്യവയസ്‌കയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവരുടെ അയല്‍വാസി കൂടിയായ സ്വാമി ദക്ഷൻ (68) അറസ്റ്റിലായി.
അലമേലു (50) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ശ്രീപെരുംപുദൂരിന് സമീപം മലയമ്പാകത്താണ് ഇവർ താമസിച്ചിരുന്നത്.
തിരുവണ്ണാമല ക്ഷേത്രദര്‍ശനം നടത്തിയ ശേഷം ഇവിടെ വെച്ചുതന്നെ തന്റെ ശിഷ്യകൂടിയായ അലമേലുവിനെ ദക്ഷന്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
മോക്ഷം ലഭിക്കാന്‍ പുണ്യസ്ഥലമായ തിരുവണ്ണാമലയില്‍ തന്നെ കൊലപ്പെടുത്തണമെന്ന് അലമേലു ആവശ്യപ്പെട്ടെന്നാണ് ദക്ഷന്‍ നല്‍കിയ മൊഴിയെന്ന് പോലീസ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭര്‍ത്താവ് മരിക്കുകയും മക്കള്‍ വിവാഹം കഴിച്ചുപോകുകയും ചെയ്തതോടെ വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന അലമേലു ദക്ഷനുമായി അടുത്തു. പിന്നീട് ഇയാള്‍ക്കൊപ്പം ചേര്‍ന്ന് പൂജകളും
പ്രാര്‍ഥനകളും നടത്തിവരികയായിരുന്നു.
കഴിഞ്ഞദിവസമാണ് ഇരുവരും തിരുവണ്ണാമലയില്‍ തീര്‍ഥാടനത്തിനായി എത്തിയത്. കൊലനടത്തിയശേഷം മൃതദേഹം തടാകക്കരയില്‍ ഉപേക്ഷിച്ച് ദക്ഷന്‍ രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറയുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസെത്തിയത്. അലമേലുവിന് ഒപ്പം ദക്ഷനുണ്ടായിരുന്നത് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വ്യക്തമായത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൊല നടത്തിയകാര്യം സമ്മതിച്ചു. ദക്ഷനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.