
കുടുംബസുഹൃത്തിന്റെ വിവാഹത്തില്‍ വച്ച് ആദ്യമായി കണ്ടുമുട്ടി, വീണ്ടും കാണുന്നത് പ്രശാന്തിന്റെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ ; പ്രശാന്തുമായുള്ള പ്രണയം കൊലപാതകത്തില്‍ കലാശിച്ചത് ഒരു കുഞ്ഞിനെ വേണമെന്ന സുചിത്രയുടെ ആവശ്യം : കൊല്ലത്തെ ബ്യൂട്ടിഷന്‍ സുചിത്ര പിള്ളയുടെ കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ
സ്വന്തം ലേഖകന്‍
കൊല്ലം: ജോലിസ്ഥലത്ത് നിന്നും പാലക്കാട്ടെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ കാണാതാവുകയും പിന്നീട് കഴിഞ്ഞ ദിവസം മൃതദേഹം കുഴിച്ചുമൂടിയ നിലയിലല്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകള്‍ നീങ്ങുന്നു.
സുചിത്രയുടെ രണ്ട് വിവാഹവും പരാജയമായിരുന്നു. കുടുംബസുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം ജീവിതം മോഹിച്ച സുചിത്രപിള്ളയ്ക്ക് ഒടുവില്‍ കാമുകന്റെ കൈ കൊണ്ടുതന്നെ അന്ത്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം കാമുകനില്‍ നിന്നും ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന മോഹമാണ് മുഖത്തല നടുവിലക്കര ശ്രീ വിഹാറില്‍ വിജയലക്ഷ്മിയുടെ മകള്‍ സുചിത്ര പിള്ളയെ മരണത്തിലേയ്ക്ക് കൊണ്ടു ചെന്ന് എത്തിച്ചത്.
രണ്ട് വിവാഹ ബന്ധങ്ങളും പരാജയമായതോടെ അഞ്ചുവര്‍ഷത്തോളം ഏകയായി കഴിഞ്ഞ സുചിത്ര 2018 ല്‍ആണ് കൊല്ലം പള്ളിമുക്ക് കൂനമ്പായിക്കുളം സ്വദേശിനിയായ കുടുംബ സുഹൃത്തിന്റെ വിവാഹത്തിന് വരന്റെ വേഷത്തിലെത്തിയ പ്രശാന്തിനെ ആദ്യമായി കാണുന്നത്.
പിന്നീട് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശിയുടെ മരണ സമയത്താണ് വീണ്ടുംകാണുന്നത്. അവിടെവച്ച് ഫോണ്‍ നമ്ബര്‍ കൈമാറിയ ഇവര്‍തുടര്‍ന്ന് വാട്സാപ്പ് ചാറ്റിലൂടെ ബന്ധം വളര്‍ത്തി. ഗായകനും സംഗീതാധ്യാപകനുമായ പ്രശാന്തുമായുള്ള ചാറ്റ് പ്രണയമായി വളരുകയായിരുന്നു.
പ്രശാന്തിനോട് തന്നെ വിവാഹം കഴിക്കണമെന്ന് സുചിത്ര ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം യുവാവ് തള്ളിക്കളയുകയായിരുന്നു. പാലക്കാടുള്ള സ്‌കൂളിലെ സഹപ്രവര്‍ത്തകയുമായടക്കം ബന്ധമുണ്ടായിരുന്ന ഇയാള്‍ കേവലം ശാരീരിക ബന്ധത്തിനപ്പുറമുള്ള ഒരു ബന്ധത്തിനും തയ്യാറല്ലായിരുന്നു.
വിവാഹം കഴിക്കാന്‍ തയ്യാറല്ലെങ്കില്‍ ഒരുകുഞ്ഞിനെയെങ്കിലും പ്രശാന്തില്‍ നിന്ന് തനിക്ക് വേണമെന്നഉദ്ദേശത്തിലാണ് സുചിത്ര കഴിഞ്ഞ മാര്‍ച്ച് 17 ന് കൊല്ലത്തെ ജോലി സ്ഥലത്ത് നിന്നും പാലക്കാടേയ്ക്ക്പോകാന്‍ തയ്യാറെടുത്തത്. ഇതിനായി മാതാപിതാക്കളെ കോഴിക്കോട് വടകരയിലുള്ള വീട്ടിലേക്കയയ്ക്കാനും ഭാര്യയെകൊല്ലത്തുള്ള വീട്ടിലെത്തിക്കാനും പ്രശാന്തിന് സുചിത്ര തന്നെയാണ് ബുദ്ധി ഉപദേശിച്ചത്.
മാര്‍ച്ച് 17ന് പള്ളിമുക്കിലെത്തിയ പ്രശാന്ത് അവിടെകാത്തു നിന്ന സുചിത്രയെ ഒപ്പം കൂട്ടി പാലക്കാടേയ്ക്ക് തിരിച്ചു. മൂന്നുദിവസത്തോളം പാലക്കാട് രാമനാഥപുരത്തിനടുത്ത് മണലി ശ്രീരാഗം നഗറിലെവീട്ടില്‍ കഴിഞ്ഞു. തനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന ആഗ്രഹം അപ്പോഴാണ പ്രശാന്തുമായി ഇവര്‍ പങ്കുവച്ചത്.
എന്നാല്‍ ഇത് സാധ്യമല്ലെന്ന് പ്രശാന്ത് അറിയിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി . തര്‍ക്കത്തിനൊടുവില്‍ ഇരുവരും കിടന്നിരുന്ന കട്ടിലിനോട് ചേര്‍ന്നുള്ള മേശമേല്‍ ഇരുന്ന ലാമ്പിന്റെ കേബിള്‍ ഉപയോഗിച്ച് സുചിത്രയുടെ കഴുത്തില്‍ മുറുക്കി ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹത്തില്‍ നിന്നും ഇരു കാലുകളും മുറിച്ചുമാറ്റിയ പ്രശാന്ത് വീടിനു പിന്നിലുള്ള വയലില്‍ കൊണ്ടുപോയി ഇവ കത്തിച്ചുകളയാന്‍ ശ്രമിച്ചു. ഇതു പരാജയപ്പെട്ടതോടെ മടങ്ങിയെത്തിയ ഇയാള്‍ വീണ്ടും തിരികെ വയലിലെത്തി കുഴിയെടുത്ത ശേഷം മൃതദേഹം കുഴിച്ചു മൂടുകയായിരുന്നു.
കൊറോണാ വൈറസ് വ്യാപനത്തിന് തൊട്ട് മുമ്ബാണ് കൊല്ലത്ത് നിന്ന് സുചിത്രയെ കാണാതായത്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 24 നാണ്. എന്നാല്‍, അതിനും ഏഴ് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊല്ലത്തെ ബ്യൂട്ടിഷന്‍ ട്രെയിനിയായി ജോലി ചെയ്തിരുന്ന സുചിത്രയെ കാണാതായത്.
സംഭവത്തില്‍ മാര്‍ച്ച് 22-ാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് പ്രതിയെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.
കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായ യുവാവ്. യുവതിയെ പാലക്കാട്ടെ വാടക വീട്ടില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്ന് യുവാവ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താനായി പ്രതിയെ പാലക്കാട്ട് രാമനാഥപുരത്തുള്ള വാടക വീട്ടിലേക്ക് എത്തിച്ച പൊലീസ് പരിശോധന നടത്തുകായിരുന്നു അങ്ങനെയാണ് മൃതദേഹം കണ്ടെത്തിയത്.