തെരുവുനായ ശല്യത്തിന് അറുതിവരുത്താൻ സർക്കാർ; തലസ്ഥാനത്ത് തീവ്രകര്‍മ്മ പദ്ധതി ഇന്ന് തുടങ്ങും; അറിയേണ്ട കാര്യങ്ങൾ ഇതാ…!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന തീവ്രകര്‍മ്മ പദ്ധതിക്ക് ഇന്ന് തുടക്കം.

തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി
നഗരസഭയുടെ തീവ്രവാക്സീനേഷന്‍ പദ്ധതിക്കാണ് ഇന്ന് തുടക്കമാകുന്നത്. 15 മൃഗാശുപത്രികള്‍ കേന്ദ്രീകരിച്ച്‌ വളര്‍ത്തു നായ്ക്കള്‍ക്ക് സൗജന്യ പേവിഷ വാക്സീന്‍ നല്‍കും.
വളര്‍ത്തുനായ്ക്കളുമായി എത്തുന്നവര്‍ക്ക് വാക്സീനേഷന്‍ സ്ഥലത്ത് വച്ച്‌ വളര്‍ത്തുമ‍ൃഗ ലൈസന്‍സും നല്‍കാനും തീരുമാനമുണ്ട്. തീവ്രകര്‍മ്മ പദ്ധതി രാവിലെ 9 മണിക്ക് മേയര്‍ ആര്യാ രാജേന്ദ്രന്‍ വട്ടിയൂര്‍ക്കാവ് മൃഗാശുപത്രിയില്‍ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെയു മറ്റന്നാളും വളര്‍ത്തുനായക്കള്‍ക്കായുള്ള കുത്തിവെപ്പും ലൈസന്‍സ് വിതരണവും തുടരും. അതിന് പിന്നാലെ വാക്സീന്‍ എടുക്കാത്തതും ലൈസന്‍സ് ഇല്ലാത്തവരുമായ ഉടമകള്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കും.

ഈ മാസം 25 ാം തീയതി മുതല്‍ ഒക്ടോബര്‍ 1 വരെ തെരുവ് നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും. ഒരു ദിവസം 12 വാര്‍ഡുകളിലെ ഹോട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ചാവും പ്രതിരോധ കുത്തിവെപ്പ്. ഒരു ദിവസം 12 വാ‍ര്‍ഡുകളിലെ ഹോട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ചാവും വാക്സിനേഷന്‍ നടക്കുക. ഇതിനായി പതിനായിരം രക്ഷാറാബ് വാകീസീനുകളാണ് സമാഹരിച്ചിട്ടുള്ളത്.

തെരുവ് നായക്കളുടെ പുതിയ സെന്‍സസ് നടത്തുമെന്ന് തെരുവുനായ നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നഗരസഭാ കൗണ്‍സില്‍ യോഗത്തെ മേയര്‍ അറിയിച്ചു. ഇതിന് ‘ മുൻപ് 2016ലാണ് തിരുവനന്തപുരത്ത് തെരുവ് നായക്കളുടെ കണക്ക് എടുത്തത്. അന്ന് നഗരത്തില്‍ 9,500 തെരുവുനായക്കളെയാണ് കണ്ടെത്തിയത്.