ഭവനരഹിതരുടെ കുടിവെള്ളം  മുട്ടും ; സംസ്ഥാനത്തെ ഒന്നരലക്ഷം പൊതുടാപ്പുകൾക്ക് പൂട്ടിട്ട് ജല അതോറിറ്റി

ഭവനരഹിതരുടെ കുടിവെള്ളം മുട്ടും ; സംസ്ഥാനത്തെ ഒന്നരലക്ഷം പൊതുടാപ്പുകൾക്ക് പൂട്ടിട്ട് ജല അതോറിറ്റി

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതരുടെ കുടിവെള്ളം ഇനി മുട്ടും. കേന്ദ്ര പദ്ധതിയായ ജലജീവൻ നടപ്പാക്കുന്നതിെന്റ പേരിൽ സംസ്ഥാനത്തെ 1.5 ലക്ഷം പൊതുടാപ്പുകൾ പൂട്ടാൻ ജല അതോറിറ്റിയിൽ തിരക്കിട്ട നീക്കങ്ങൾ. പൊതുടാപ്പ് നിർത്തലിന് പിന്തുണതേടി ജലമന്ത്രി തദ്ദേശമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എന്നതാണ് ഏറ്റവും ഒടുവിലെ വിവരം.

പൊതുടാപ്പുകൾ നിർത്തലാക്കി പകരം കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനാണ് ജല അതോറിറ്റിയുടെ നീക്കം. ഇതോടെ കുടുംബങ്ങൾ നേരിട്ട് കണക്ഷനെടുക്കാൻ നിർബന്ധിതരാകും. ചെലവും സാമ്പത്തികഭാരവും ജനങ്ങളുടെ ചുമലിലാകും. പുതിയ കണക്ഷനെടുക്കുന്നതിന് ഗ്രാമങ്ങളിൽ 10,000 രൂപ വരെയാണ് ചെലവാകുക. നഗരത്തിൽ 20,000 രൂപക്ക് മുകളിലും. പുതിയ കണക്ഷൻ നൽകുന്നതിനായി റോഡുകൾ വെട്ടിപ്പൊളിക്കുന്നതിന് കെട്ടിവെക്കേണ്ട ചെലവ് വേറെയും. വാട്ടർ സപ്ലൈ ആൻഡ് സ്വീേവജ് ആക്ട് പ്രകാരം വീടിെന്റ ഉടമസ്ഥതയോ താമസാവകാശമോ ഉള്ളവർക്ക് മാത്രമേ പുതിയ കണക്ഷനെടുക്കാനാവൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇേതാടെ ഭവനരഹിതർക്ക് ഉള്ള കുടിവെള്ളം കൂടി നിഷേധിക്കപ്പെടും. തീരദേശമേഖല, മലയോര മേഖല, എസ്റ്റേറ്റ് മേഖല, കോളനികൾ എന്നിവിടങ്ങളിലും സ്ഥിതി ഏറെ പ്രയാസകരമാകും. നിലവിൽ സംസ്ഥാനത്തെ ജല അതോറിറ്റിക്ക് കീഴിൽ 25 ലക്ഷത്തോളം കണക്ഷനുകൾ ഉണ്ട്. ഇതിെന്റ ഇരട്ടിയിലധികം കണക്ഷനുകൾ അടുത്ത അഞ്ച് വർഷം കൊണ്ട് നൽകിയാലേ ജലജീവൻ മിഷെന്റ ദൗത്യം കൈവരിക്കാനാകൂ. ഇതിനുള്ള എളുപ്പവഴിയാണ് നിലവിലെ പൊതുടാപ്പുകൾ നിർത്തലാക്കുക എന്നത്. ഒരു ടാപ്പ് നിർത്തിയാൽ പകരം അഞ്ച് കുടുംബങ്ങൾക്ക് കണക്ഷൻ കൊടുക്കാമെന്നാണ് അതോറിറ്റിയുടെ കണക്കുകൂട്ടൽ.

അതേസമയം പൊതുടാപ്പുകൾ നഷ്ടമാണെന്നാണ് ജല അേതാറിറ്റിയുടെ വാദം . ഇപൊതുടാപ്പുകളിൽ വെള്ളമെത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ജല അതോറിറ്റിക്ക് പണമടയ്ക്കുന്നുണ്ട്. പലപ്പോഴും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ടിൽനിന്ന് സർക്കാർ ഈ വിഹിതം പിടിച്ച് അതോറിറ്റിക്ക് നൽകുകയാണ് ചെയ്യുന്നത്. പ്രതിവർഷം 118.7 കോടി രൂപയാണ് ഈ ഇനത്തിൽ ലഭിക്കുന്നത്. ഇതിൽ 78.75 കോടിയും ഗ്രാമീണ മേഖലയിൽ നിന്നാണ്.

Tags :