
തേർഡ് ഐ ബ്യൂറോ
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയ്ക്കു മുന്നിൽ കൗൺസിലർ നടത്തിയ സമരത്തിനിടെ ഡിവൈ.എഫ്.ഐയുടെ പ്ലക്കാർഡ് ഉപയോഗിച്ചതിൽ പരാതിയുമായി ഡിവൈ.എഫ്.ഐ പ്രവർത്തകർ രംഗത്ത്.
ഡിവൈ.എഫ്.ഐയുടെ പ്ലക്കാർഡ് ബി.ജെ.പി പ്രവർത്തകർ മോഷ്ടിച്ചതാണെന്നും, ഈ പ്ലക്കാർഡ് മോഷ്ടിച്ചവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോൾ ബി.ജെ.പി പ്രവർത്തകർക്കെതിരെ ഡിവൈ.എഫ്.ഐ രംഗത്ത് എത്തിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ്റിങ്ങൽ ടൗൺ യൂണിറ്റ് കമ്മിറ്റി അംഗം ശരത്താണ് ആറ്റിങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി നടത്തിയ സമരത്തിനിടെ ആറ്റിങ്ങൾ നഗരസഭയിലെ നഗരസഭ കൗൺസിലർ ഇന്ധന വില വർദ്ധനവിന് എതിരായ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചിരുന്നു.
ഇത് വൻ തോതിൽ ട്രോളായി ഉപയോഗിക്കുകയും, വൈറലായി മാറുകയും ചെയ്തിരുന്നു. ഇത് സംസ്ഥാന തലത്തിൽ തന്നെ ബി.ജെ.ിപിയ്ക്ക് ഏറെ നാണക്കേടുണ്ടാക്കുന്ന വിഷയമായി മാറുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വിഷയത്തിൽ ഇപ്പോൾ വലിയൊരു ട്വിസ്റ്റുണ്ടായിരിക്കുന്നത്.
ഇന്ധന വില വർദ്ധനവിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ആറ്റിങ്ങലിൽ ഡിവൈഎഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നതായി ടൗൺ യൂണിറ്റി കമ്മിറ്റി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഈ പ്ലക്കാർഡുകൾ നഗരസഭ ഓഫിസിനു സമീപത്താണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പി സമരം നടക്കുന്നതിനിടയിൽ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധമുള്ള ഒരു ബിജെപി പ്രവർത്തക ഈ പ്ലക്കാർഡ് മോഷ്ടിച്ച് ഇത് ഉയർത്തി പ്രതിഷേധിച്ചതായി ഡിവൈഎഫ്.ഐ അവകാശപ്പെടുന്നു.
ഈ പ്രതിഷേധത്തിനിടെ ഒരു സംഘം പ്രവർത്തകർ പ്ലക്കാർഡുകൾ നശിപ്പിക്കുകയായിരുന്നു. വരും ദിവസങ്ങളിലും ഇന്ധന വില വർദ്ധിക്കാൻ സാഹചര്യമുള്ളതിനാൽ മുന്നോട്ടുള്ള സമരങ്ങളിലും ഈ പ്ലക്കാർഡ് ആവശ്യമുള്ളതിനാലാണ് ഈ പ്ലക്കാർഡുകൾ സൂക്ഷിച്ചിരുന്നത്.
ഇതാണ് ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രതിഷേധാർഹമാണെന്നും ഡിവൈ.എഫ്.ഐ പ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈ.എഫ്.ഐ പരാതി നൽകിയത്.