സ്ഫടികത്തിലെ ആ രം​ഗത്തില്‍ മോഹന്‍ലാല്‍ ഓടിച്ച ജീപ്പ് കാലിലൂടെ കയറിയിറങ്ങി; മോഹന്‍ലാലുള്‍പ്പെടെ എല്ലാവരും പേടിച്ചു; ചിത്രീകരണ സമയത്തെ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സ്ഫടികം ജോര്‍ജ്

Spread the love

സ്വന്തം ലേഖിക

എക്കാലവും മലയാളികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്
സ്ഫടികം സിനിമയിലെ കഥാപാത്രങ്ങൾ.

ഒരുപക്ഷേ അന്നും ഇന്നും ഇത്രയധികം ആഘോഷിക്കപ്പെട്ട ഒരു ചിത്രവും ഇതായിരിക്കും. ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമ എന്ന കഥാപാത്രം മലയാളികളുള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് മനപാഠമാണ്. ചിത്രത്തിലൂടെ താരമായി മാറിയ നടനാണ് സ്ഫടികം ജോര്‍ജ്. സിനിമയുടെ പേര് കൂടെ ചേര്‍ത്താണ് മലയാളികള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത്.

ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയിലെ മികച്ച വില്ലന്മാരില്‍ ഒരാളായി മാറുകയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ സ്ഫടികത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായൊരു അനുഭവം പങ്കുവെക്കുകയാണ് സ്ഫടികം ജോര്‍ജ്.
സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനം കാലില്‍ കൂടി കയറിയിറങ്ങി പോയ സംഭവത്തെക്കുറിച്ചാണ് സ്ഫടികം ജോര്‍ജ് മനസ് തുറന്നത്.

സ്ഫടികം ജോര്‍ജിന്റെ വാക്കുകളിങ്ങനെ…

ചെന്നൈയിലെ വാണ്ടല്ലൂരില്‍ വച്ച്‌ ഫൈറ്റ് സീന്‍ എടുക്കുമ്പോള്‍, മോഹന്‍ലാല്‍ പാറമടയില്‍ നിന്ന് ജീപ്പ് ഓടിച്ച്‌ വരികയാണ്. ഞാന്‍ മുകളില്‍ നിന്ന് താഴേക്ക് ചാടണം. ആക്ഷന്‍ പറഞ്ഞു, ചാടി. പക്ഷേ പെട്ടെന്ന് എന്റെ വെയിറ്റ് മൂലം മാറാന്‍ കഴിഞ്ഞില്ല. വണ്ടി തൊട്ടടുത്ത് വന്ന് എന്റെ നെഞ്ചില്‍ കയറുമെന്ന് മനസിലായപ്പോള്‍ ഞാന്‍ മാറി. പക്ഷേ കാല് മാറിയില്ല. കാലില്‍ കൂടെ വാഹനം കയറിയിറങ്ങി പോയി. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല-അദ്ദേഹം പറഞ്ഞു.

ഞാന്‍ എഴുന്നേറ്റ് ഓടിപോവുകയും ചെയ്തു. ക്യാമറ ചെയ്ത വില്യംസും, ത്യാഗരാജന്‍ മാസ്റ്ററും, മോഹന്‍ലാലുമെല്ലാം പേടിച്ച്‌ പോയി.

എന്തേലും പറ്റിയോ എന്ന് എല്ലാവര്‍ക്കും പേടിയായിരുന്നു. വണ്ടി എന്റെ കാലിലൂടെ കയറിയിറങ്ങിയെങ്കിലും എനിക്കൊന്നും പറ്റിയില്ല- അദ്ദേഹം പറഞ്ഞു. സ്ഫടികത്തില്‍ അഭിനയിച്ച കൊണ്ട് നല്ല ഒരു പേര് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.