നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാലുകാരിയുടെ നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണി;ഷെയര്‍ചാറ്റിലെ വില്ലനെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ച് പോലീസ് ; വ്യാജ അക്കൗണ്ടിലൂടെ ഗൂഗിള്‍ പേ വഴി പണം തട്ടുന്നവരുടെ സംഘം നാട്ടിൽ വിലസുമ്പോൾ സൈബറിടത്തിലെ ചതിക്കുഴികളിൽപെടുന്നത് നിരവധി പെൺകുട്ടികൾ…

നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാലുകാരിയുടെ നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണി;ഷെയര്‍ചാറ്റിലെ വില്ലനെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ച് പോലീസ് ; വ്യാജ അക്കൗണ്ടിലൂടെ ഗൂഗിള്‍ പേ വഴി പണം തട്ടുന്നവരുടെ സംഘം നാട്ടിൽ വിലസുമ്പോൾ സൈബറിടത്തിലെ ചതിക്കുഴികളിൽപെടുന്നത് നിരവധി പെൺകുട്ടികൾ…

Spread the love

സ്വന്തം ലേഖിക

പയ്യന്നൂര്‍ : ഷെയര്‍ ചാറ്റ് വഴി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി.നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോക്സോ കേസ്. ഈ മാസം ആദ്യമായിരുന്നു സംഭവം.

ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇത്തരത്തില്‍ കേരളത്തില്‍ തന്നെ പല സംഭവങ്ങളും അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകളുടെ വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ഗൂഗിള്‍ പേ വഴി പണം അയച്ചുകൊടുക്കാനായി ആവശ്യപ്പെടുന്ന സംഘവും ഇന്ന് സജീവമായിട്ടുണ്ട്.നവ മാധ്യമമായ ഷെയര്‍ ചാറ്റിലൂടെ ചാറ്റ് ചെയ്ത അജ്ഞാതന്‍ നഗ്ന ഫോട്ടോ ആവശ്യപ്പെട്ട് സ്റ്റേഷന്‍ പരിധിയിലെ 14 കാരിയെയാണ് ഭീഷണിപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ആളെ തിരിച്ചറിയാനാവാത്ത വിധത്തില്‍ വ്യാജ ഐ.ഡി നല്‍കി യുവതികളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും വല വീശുന്ന സംഘമാണ് പിന്നിലെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പൊലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ നായരുടെ നേതൃത്വത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചു.

ഈയടുത്തകാലത്ത് നവമാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് പയ്യന്നൂരില്‍ 14 കാരിക്ക് നേരെ ഉണ്ടായ ഭീഷണി. ഇതിനുപുറമേ ഇന്‍സ്റ്റഗ്രാമു വഴി മെസ്സേജ് ചെയ്ത ശേഷം വാട്‌സ്‌ആപ്പ് നമ്ബര്‍ വാങ്ങി വീഡിയോ കോള്‍ ചെയ്തശേഷം അതു മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്ന സംഘവും ഇപ്പോള്‍ സജീവമായിട്ടുണ്ട്.

ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ എങ്ങനെ പൂര്‍ത്തീകരിക്കണം എങ്ങനെ എന്നുള്ള ആശങ്ക പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലും ഉണ്ട്. പരാതികളില്‍ പ്രതികളെ പൊലീസിന് കണ്ടെത്താനും കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സൈബര്‍ മേഖലയില്‍ പഴുതടച്ചുള്ള തട്ടിപ്പുകളാണ് വിരുതന്മാര്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്.