video
play-sharp-fill

Tuesday, May 20, 2025
HomeCrimeഹണിട്രാപ്പില്‍ കുടുക്കി; ഒന്നരലക്ഷവും കാറും തട്ടിയെടുത്തു; മുഹമ്മദ് ഷിബില്‍, ഫര്‍ഹാന എന്നിവർ ഒന്നും രണ്ടും പ്രതികള്‍;...

ഹണിട്രാപ്പില്‍ കുടുക്കി; ഒന്നരലക്ഷവും കാറും തട്ടിയെടുത്തു; മുഹമ്മദ് ഷിബില്‍, ഫര്‍ഹാന എന്നിവർ ഒന്നും രണ്ടും പ്രതികള്‍; സിദ്ദിഖ് വധക്കേസില്‍ പോലീസ് 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

Spread the love

സാന്ത് ലേഖിക

കോഴിക്കോട്: ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലില്‍ ആണ് മൂവായിരം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
സിദ്ദിഖിനെ കൊന്നത് ഹണി ട്രാപ്പില്‍പ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറും ഒന്നരലക്ഷം രൂപയും തട്ടിയെടുത്തു എന്നും കുറ്റപത്രത്തിലുണ്ട്. മുഹമ്മദ് ഷിബില്‍, ഫര്‍ഹാന എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.

മെയ് 18 നാണ് കോഴിക്കോട് മാങ്കാവിലെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖി(58)നെ കൊലപ്പെടുത്തിയത്. എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍വെച്ചാണ് പ്രതികള്‍ കൊലനടത്തിയത്. ഇതിനുശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒൻപതാംവളവില്‍നിന്ന് കൊക്കയില്‍ ഉപേക്ഷിച്ചു.

സിദ്ദിഖിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ തിരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്. മേയ് 18-ാം തീയതി മുതല്‍ കാണാതായ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അന്നേദിവസവും തൊട്ടടുത്തദിവസങ്ങളിലുമായി രണ്ട് ലക്ഷത്തോളം രൂപ പിൻവലിച്ചിരുന്നു.

ഇതുസംബന്ധിച്ച്‌ മകന് സന്ദേശം ലഭിച്ചതോടെയാണ് സംശയമുണ്ടായത്. മാത്രമല്ല, സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നതും സംശയത്തിനിടയാക്കി. ഇതോടെ സിദ്ദിഖിനെ കാണാനില്ലെന്ന് സ്ഥിരീകരിക്കുകയും കുടുംബം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments