പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകം;കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതെന്തിന്?ഗ്രീഷ്മയ്ക്ക് ജാമ്യം വേഗം ലഭിക്കാൻ പോലീസ് നടത്തുന്നത് കള്ളക്കളിയോ?സംശയങ്ങളുടെ നീണ്ട നിര തന്നെ ഉയരുന്നു.ആദ്യം എഫ് ഐ ആര്‍ ഇട്ടത് അസ്വാഭാവിക മരണത്തിന്; അന്വേഷണം എത്തിച്ചത് കാമുകി കലക്കികൊടുത്ത കഷായത്തില്‍; മരണം നടന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും; കൊലപ്പെടുത്താന്‍ പാറശ്ശാലയിലെ വീട്ടില്‍ നിന്ന് ഗ്രീഷ്മ വിളിച്ചുവരുത്തി വിഷം കൊടുത്തതും നിര്‍ണ്ണായകം;ഇത്രയും സാദ്ധ്യതകൾ ഉള്ളപ്പോൾ പോലീസ് എന്തിന് നാടകം കളിക്കുന്നു…ഷാരോൺ കേസിന്റെ ഭാവിയിൽ ആശങ്ക.

പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകം;കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതെന്തിന്?ഗ്രീഷ്മയ്ക്ക് ജാമ്യം വേഗം ലഭിക്കാൻ പോലീസ് നടത്തുന്നത് കള്ളക്കളിയോ?സംശയങ്ങളുടെ നീണ്ട നിര തന്നെ ഉയരുന്നു.ആദ്യം എഫ് ഐ ആര്‍ ഇട്ടത് അസ്വാഭാവിക മരണത്തിന്; അന്വേഷണം എത്തിച്ചത് കാമുകി കലക്കികൊടുത്ത കഷായത്തില്‍; മരണം നടന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും; കൊലപ്പെടുത്താന്‍ പാറശ്ശാലയിലെ വീട്ടില്‍ നിന്ന് ഗ്രീഷ്മ വിളിച്ചുവരുത്തി വിഷം കൊടുത്തതും നിര്‍ണ്ണായകം;ഇത്രയും സാദ്ധ്യതകൾ ഉള്ളപ്പോൾ പോലീസ് എന്തിന് നാടകം കളിക്കുന്നു…ഷാരോൺ കേസിന്റെ ഭാവിയിൽ ആശങ്ക.

പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തത് അസ്വാഭാവിക മരണത്തിനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. അതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചപ്പോള്‍ ഷാരോണിന്റെ വീടിരിക്കുന്ന പരിധിയിലെ പൊലീസിനെ കാര്യങ്ങള്‍ അറിയിച്ചു. പാറശ്ശാലാ പൊലീസ് അന്വേഷണവും തുടങ്ങി. മജിസ്‌ട്രേട്ട് എത്തി മൊഴിയും രേഖപ്പെടുത്തി. അതിന് ശേഷം കഥയെല്ലാം മാറി. വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ വിഷം കൊടുത്തു കൊന്ന കാമുകിയിലേക്ക് കാര്യങ്ങളെത്തി. അന്വേഷണം അട്ടിമറിക്കാന്‍ ആദ്യമേ ശ്രമമുണ്ടായിരുന്നു. അത് പുതിയ തലത്തില്‍ ഇപ്പോഴും തുടരുന്നു.

കേരളത്തിലെ കോടതികളൊന്നും ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുക്കാന്‍ അടുത്ത കാലത്തൊന്നും സാധ്യതയില്ല. അഴിക്കുള്ളില്‍ കിടന്ന് വിചാരണ നേരിടേണ്ടി വരും. ഇതൊഴിവാക്കാന്‍ കഷായത്തില്‍ വിഷം കലക്കി ഷാരോണിനെ കൊലപ്പെടുത്തിയ കേസ് തമിഴ്‌നാട് പൊലീസിനു കൈമാറുന്ന കാര്യത്തില്‍ ചര്‍ച്ച ഉയര്‍ത്തുകയാണ് ചില കേന്ദ്രങ്ങള്‍. പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവര്‍മന്‍ചിറ തമിഴ്‌നാട് പൊലീസിന്റെ പളുഗല്‍ സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്. ഗ്രീഷ്മയുടെ വീട്ടില്‍ വച്ചാണ് കഷായം നല്‍കിയതെന്നതിനാലാണ് അവിടത്തെ പൊലീസിന് കേസ് കൈമാറണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടുന്നത്. ഫലത്തില്‍ കേസും കോടതിയുമെല്ലാം തമിഴ്‌നാട്ടിലേക്ക് മാറും. ഇതോടെ കേസില്‍ മുന്നില്‍ നിന്ന് പൊരുതിയ ഷാരോണിന്റെ കുടുംബം വെട്ടിലാകുകയും ചെയ്യും.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഷാരോണ്‍ മരിച്ചതെങ്കിലും കൃത്യം നടന്ന സ്ഥലത്തിന്റെ പരിധിയിലുള്ള പൊലീസ് സ്റ്റേഷന് കേസ് കൈമാറുന്നതാണ് നിലവിലുള്ള രീതി. അന്വേഷണവും തെളിവെടുപ്പും തുടരും. കേസ് കൈമാറാനാണ് നിയമോപദേശം ലഭിക്കുന്നതെങ്കില്‍ തമിഴ്‌നാട് പൊലീസിന്റെ അഭിപ്രായം കൂടി തേടിയ ശേഷം അന്വേഷണ വിവരങ്ങള്‍ കൈമാറുമെന്ന് പൊലീസും പറയുന്നു. എന്നാല്‍ ഈ ചിന്തയുടെ പോലും ആവശ്യമില്ല. അസ്വാഭവിക മരണം നടന്നത് കേരളത്തിലാണ്. ആ നിയമപരിധിയില്‍ കേരളാ പൊലീസിന് കേസ് അന്വേഷിക്കാവുന്നതേ ഉള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനൊപ്പം കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാരോണിനെ വീട്ടില്‍ നിന്ന് ഗ്രീഷ്മ വിളിച്ചുവരുത്തിയതും വിഷം കൊടുത്തതുമെന്നതിനാല്‍ കേരള പൊലീസിനു തന്നെ കേസ് അന്വേഷിക്കാമെന്ന നിയമവശവുമുണ്ടെന്ന് വിദദ്ധര്‍ പറയുന്നു. സിആര്‍പിസി 179 പ്രകാരം ഇതിന് നിയമസാധുതയുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ഓഡിയോ ക്ലിപ്പും വിവാദമായിരിക്കുകയാണ്. കേസ് ആദ്യം അന്വേഷിച്ച പാറശാല എസ്‌എച്ച്‌ഒയുടെ പേരില്‍ ആണ് രണ്ട് ദിവസം മുന്‍പ് എട്ടര മിനിറ്റ് നീളുന്ന സന്ദേശം പുറത്തെത്തിയത്. കേസില്‍ ലോക്കല്‍ പൊലീസിനു വീഴ്ച സംഭവിച്ചെന്ന ഷാരോണിന്റെ വീട്ടുകാരുടെ വാദം തള്ളുന്നതാണ് കേസിന്റെ നാള്‍ വഴികള്‍ എടുത്ത് പറഞ്ഞുള്ള സന്ദേശത്തിലെ ഉള്ളടക്കം.

‘അസ്വാഭാവിക രീതിയില്‍ യുവാവിനെ പ്രവേശിപ്പിച്ച വിവരം 19ന് മെഡിക്കല്‍ കോളജില്‍ നിന്ന് അറിയിച്ചിരുന്നു. അടുത്ത ദിവസം മജീസ്‌ട്രേട്ടിനെ ആശുപത്രിയില്‍ എത്തിച്ച്‌ മരണമൊഴി രേഖപ്പെടുത്തി. 21ന് പൊലീസും മൊഴിയെടുത്തു. 25നു രാത്രിയാണ് മരണ വിവരം പൊലീസിനെ അറിയിച്ചത്. 26ന് പോസ്റ്റുമോര്‍ട്ടത്തിനുള്ള ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കി. 27നു മൂന്നുതവണ ബന്ധുക്കളെ അങ്ങോട്ടു വിളിച്ച ശേഷം ആണ് പരാതി നല്‍കാന്‍ എത്തിയത്. പരാതി ലഭിച്ചപ്പോള്‍ ഗ്രീഷ്മയുടെ വീട്ടില്‍ എത്തി മൊഴിയെടുത്തു. 22 വയസ്സുള്ള പെണ്‍കുട്ടി ആയതിനാല്‍ ആണ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താത്തത്. കഷായം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ 27,28 തീയതികളില്‍ പാറശാല പൊലീസ് ആണ് സമാഹരിച്ചത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിനു കേസ് കൈമാറിയത്. ‘ ഇതാണ് ഓഡിയോയിൽ പറഞ്ഞിരിക്കുന്നത്. ആരെ കുറിച്ചും പരാതി ഇല്ലെന്ന് മജിസ്‌ട്രേട്ടിനു ഷാരോണ്‍ നല്‍കിയ മരണമൊഴി നല്‍കിയിരുന്നു. ഇതു പരസ്യപ്പെടുത്തിയതും മെഡിക്കല്‍ കോളജിലെ പരിശോധനകളില്‍ വിഷാംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വിവരിക്കുന്നത് കേസിന്റെ വിചാരണ വേളയില്‍ പ്രതികൂലമായി ബാധിക്കും എന്നാണ് പരാതി. അതിനിടെ പാറശാല പോലീസ് സ്റ്റേഷനിൽ ചെയ്യല്‍ നേരിടാന്‍ ഗ്രീഷ്മയും ബന്ധുക്കളും മുന്നൊരുക്കം നടത്തിയതായി സൂചനകള്‍ പുറത്തു വന്നു.

ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യല്‍ ആദ്യഘട്ടം കടന്നപ്പോള്‍ തന്നെ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന അന്വേഷണ സംഘം ഉറപ്പിച്ചു. കഷായത്തെ ചുറ്റിപ്പറ്റി ഉയര്‍ന്ന ചോദ്യങ്ങളില്‍ ഗ്രീഷ്മയ്ക്കു പലപ്പോഴും മൊഴികള്‍ മാറ്റേണ്ടി വന്നു. ഷാരോണ്‍ ആശുപത്രിയില്‍ കഴിയുമ്പോൾ കഷായത്തിന്റെ വിവരം അന്വേഷിച്ച ബന്ധു സജിനോടു ഗ്രീഷ്മ പറഞ്ഞ കള്ളം ആണ് കേസില്‍ നിര്‍ണായകമായത്.

എന്തായാലും അതിബുദ്ധിമതിയായ കൊലയാളി ഗ്രീഷ്മ കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ഷാരോണിന്റെ കൊലപാതകം.പിടിച്ചുനിൽക്കാവുന്നതിന്റെ അങ്ങേയറ്റം പരിശ്രമിച്ചിട്ടും ക്രൈം ബ്രാഞ്ചിന്റെ പഴുതടച്ചുള്ള ചോദ്യശരങ്ങൾക്ക് മുൻപിൽ താൻ ചെയ്ത ക്രൂര കൃത്യത്തിന്റെ മുഴുവൻ ചുരുളുകളും അഴിക്കേണ്ടി വന്നു ഇംഗ്ലീഷ് ബിരുദത്തിൽ റാങ്ക് ഹോൾഡർ കൂടിയായ,ഹൊറർ സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന കൊലപാതകി ഗ്രീഷ്മയ്ക്ക്.കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്ന സാഹചര്യം ഷാരോണിന് നീതി നിഷേധിക്കുന്നതിന് തുല്യമെന്നാണ് അനുമാനിക്കപ്പെടുന്നത്.ഒപ്പം ഗ്രീഷ്മ എന്ന കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ തുറക്കുന്നു എന്നതും.