വെന്തു വെണ്ണീരായ രണ്ടു കുടുംബത്തിന് നിങ്ങള്‍ ഓരോ വാഗ്ദാനം നല്‍കി തിരികെ മടങ്ങുമ്പോള്‍, ആ വീടിന്റെ ഉമ്മറപ്പടിയില്‍ അനാഥമറ്റ നാലു ജന്മങ്ങള്‍ ഉണ്ടാകും.; അമ്പിളിയമ്മാവനെയും നക്ഷത്രങ്ങളെയും നോക്കി ഒരുപിടി ചോറ് വാരി കഴിച്ചു അച്ഛനെയും വാപ്പയെയും നോക്കിയിരിക്കുന്ന പിഞ്ചുപൈതങ്ങൾ;  സമൂഹമാധ്യമങ്ങളില്‍ വൈറലായി ഒരു കുറിപ്പ്

വെന്തു വെണ്ണീരായ രണ്ടു കുടുംബത്തിന് നിങ്ങള്‍ ഓരോ വാഗ്ദാനം നല്‍കി തിരികെ മടങ്ങുമ്പോള്‍, ആ വീടിന്റെ ഉമ്മറപ്പടിയില്‍ അനാഥമറ്റ നാലു ജന്മങ്ങള്‍ ഉണ്ടാകും.; അമ്പിളിയമ്മാവനെയും നക്ഷത്രങ്ങളെയും നോക്കി ഒരുപിടി ചോറ് വാരി കഴിച്ചു അച്ഛനെയും വാപ്പയെയും നോക്കിയിരിക്കുന്ന പിഞ്ചുപൈതങ്ങൾ; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഒരു കുറിപ്പ്

സ്വന്തം ലേഖകൻ
കേരളത്തെ നടുക്കി മണിക്കൂറുകള്‍ക്കിടയില്‍ നടന്നത് രണ്ട് കൊലപാതകങ്ങൾ. പത്തര മണിക്കൂറിന്റെയും 13 കിലോമീറ്ററിന്റെയും അകലത്തില്‍ രാഷ്ട്രീയപ്പകയില്‍ തകര്‍ന്നതു രണ്ടു കുടുംബങ്ങൾ. അമ്പിളിയമ്മാവനെയും നക്ഷത്രങ്ങളെയും നോക്കി ഒരുപിടി ചോറ് വാരി കഴിച്ചു അച്ഛനെയും വാപ്പയെയും നോക്കിയിരിക്കുന്ന ആ പിഞ്ചുപൈതങ്ങള്‍ക്ക് മുമ്പില്‍ ആശ്വാസത്തിന്റെ അവസാന വാക്കും നല്‍കി ഇന്ന് നിങ്ങള്‍ പടിയിറങ്ങും.

ആ അനാഥമറ്റ ജന്മങ്ങള്‍ക്ക് മുമ്പില്‍ ഒരുപാട് വേദനയോടെ രണ്ടുവരി കൂടി കുറിക്കുന്നു. ഇന്നത്തെ ജനാധിപത്യ രാജ്യത്തില്‍ മനുഷ്യന്‍ ഇല്ല.. എല്ലാം തീരുമാനിക്കുന്നത് മതമാണ്… ആ മതം മനുഷ്യനെ കൊല്ലുന്നു. ആലപ്പുഴയില്‍ നടന്ന ദാരുണ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഷാനവാസ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.

അമ്പിളിയമ്മാവനെയും നക്ഷത്രങ്ങളെയും നോക്കി ഒരുപിടി ചോറ് വാരി കഴിച്ചു അച്ഛനെയും വാപ്പയെയും നോക്കിയിരിക്കുന്ന ആ പിഞ്ചുപൈതങ്ങള്‍ക്ക് മുമ്പില്‍ ആശ്വാസത്തിന്റെ അവസാന വാക്കും നല്‍കി ഇന്ന് നിങ്ങള്‍ പടിയിറങ്ങും. നാളെയുടെ ഉദയങ്ങള്‍ക്കും, അസ്തമനത്തിനും ഇടയില്‍ വീണ്ടും ആരൊക്കെയോ വന്നു പോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെന്തു വെണ്ണീരായ രണ്ടു കുടുംബത്തിന് നിങ്ങള്‍ ഓരോ വാഗ്ദാനം നല്‍കി തിരികെ മടങ്ങുമ്പോള്‍, ആ വീടിന്റെ ഉമ്മറപ്പടിയില്‍ അനാഥമറ്റ നാലു ജന്മങ്ങള്‍ ഉണ്ടാകും. ആ അനാഥമറ്റ ജന്മങ്ങള്‍ക്ക് മുമ്ബില്‍ ഒരുപാട് വേദനയോടെ രണ്ടുവരി കൂടി കുറിക്കുന്നു. ഇന്നത്തെ ജനാധിപത്യ രാജ്യത്തില്‍ മനുഷ്യന്‍ ഇല്ല.. എല്ലാം തീരുമാനിക്കുന്നത് മതമാണ്… ആ മതം മനുഷ്യനെ കൊല്ലുന്നു.

അതേസമയം, രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നാലെ ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയുണ്ടായി. ഇന്നലെയും ഇന്നുമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ഇതിനുപിന്നാലെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ വാഹനമിടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയിരിക്കുകയാണ്. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ മുതല്‍ സംശയാസ്പദമായ നിലയില്‍ കാര്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മാരാരിക്കുളം പൊലീസ് സംഘമെത്തി കാര്‍ പരിശോധിച്ച്‌ പ്രതികളുടേതെന്ന് സ്ഥിരീകരിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലക്കേസിലെമുഖ്യ ആസൂത്രകരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ പ്രസാദാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകന്‍.

കൊലപാതകത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയതും ആളുകളെ ഏകോപിപ്പിച്ചതും വണ്ടി സംഘടിപ്പിച്ചതും പ്രസാദാണ് എന്നാണ് സൂചന. ഷാന്‍ വധക്കേസില്‍ പത്ത് പേരുടെ പങ്കാണ് ഇതുവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവരില്‍ എട്ടുപേരാണ് ഇനി പിടിയിലാകാനുള്ളത്. ഇതു കൂടാതെ ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും പോലീസ് പരിശോധിച്ചു വരികയാണ്.