play-sharp-fill
ഉമ്മൻ ചാണ്ടിയുടെ കബറിടത്തില്‍ നിന്നും തുടങ്ങിയ പോരാട്ടം വിജയം കണ്ടു; പ്രിയ ഗുരുവിന്റെ അനുഗ്രഹം വാങ്ങാൻ ഷാഫി പറമ്പിൽ വീണ്ടും പുതുപ്പള്ളിയിലെത്തി

ഉമ്മൻ ചാണ്ടിയുടെ കബറിടത്തില്‍ നിന്നും തുടങ്ങിയ പോരാട്ടം വിജയം കണ്ടു; പ്രിയ ഗുരുവിന്റെ അനുഗ്രഹം വാങ്ങാൻ ഷാഫി പറമ്പിൽ വീണ്ടും പുതുപ്പള്ളിയിലെത്തി

 

കോട്ടയം: കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ പ്രിയ ശിഷ്യനായിരുന്നു ഷാഫി പറമ്പിൽ. വടകരയിൽ നിർണായകമായ രാഷ്ട്രീയ പോരാട്ടം തുടങ്ങിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചാണ് ഷാഫി പ്രചരണം ആരംഭിച്ചത്.

 

ഒടുവിൽ വടകരയിൽ കെ കെ ശൈലജയെ പരാജയപ്പെടുത്തി അതിന് ശേഷം കല്ലറയിൽ ഉറങ്ങുന്ന രാഷ്ട്രീയ ഗുരുവിനെ കാണാൻ വീണ്ടും ഷാഫിയെത്തി.


 

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ചു നന്ദി പറഞ്ഞു ഷാഫി. ചാണ്ടി ഉമ്മനും പി സി വിഷ്ണുനാഥും ഷാഫിക്കൊപ്പം കല്ലറയിൽ എത്തിയിരുന്നു. വർഗീയ പ്രചരണത്തെയും കോൺഗ്രസ് ചെറുത്തു തോൽപ്പിച്ചെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പാലക്കാട് നിന്നും വടകരയിലെത്തി ഷാഫി പറമ്പിൽ നേടിയത് കരുത്തുറ്റ വിജയമാണ്. സിപിഎമ്മിന് സ്വാധീനമുള്ള മണ്ഡലം തിരികെ പിടിക്കാനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ.കെ.ശൈലജ ടീച്ചർ തന്നെയെത്തിയത്. കെ.മുരളീധരന് ഒപ്പത്തിനൊപ്പം നിന്ന് മത്സരിക്കാൻ കഴിയുന്ന ശക്തയായ നേതാവാണ് ശൈലജ ടീച്ചർ. എന്നാൽ, അപ്രതീക്ഷിതമായി കെ.മുരളീധരൻ തൃശൂരിലേക്ക് പോയതോടെ വടകരയിൽ നറുക്ക് വീണത് ഷാഫി പറമ്പിലിനായിരുന്നു.

 

ചുരുങ്ങിയ സമയംകൊണ്ട് വടകരയിൽ തീർത്ത ഷാഫി തരംഗമാണ് വോട്ടുകളായി പരിണമിച്ചത്. ഷാഫി പറമ്പിൽ നേടിയ ആകെ വോട്ടുകൾ 557528 ആണ്. ശൈലജ ടീച്ചർക്ക് ലഭിച്ച ആകെ വോട്ട് 443022 ആണ്. എൻഡിഎ സ്ഥാനാർത്ഥി പ്രഭുൽ കൃഷ്ണൻ 111979 വോട്ടുകൾ നേടി.