എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമങ്ങൾ തുടരുന്നു: ക്യാമ്പസുകളിൽ എസ്എഫ്ഐ അഴിഞ്ഞാട്ടം, നിയന്ത്രിക്കാനാകാതെ സിപിഎം നേതൃത്വം

Spread the love

 

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥൻ്റെ മരണശേഷവും സംസ്ഥാനത്തെ ക്യാമ്പസുകൾക്കുള്ളിൽ  വീണ്ടും എസ്എഫ്ഐ അതിക്രമമെന്ന് ആരോപണം.

 

ഇന്നലെ രാത്രി കേരള സർവകലാശാലയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ അതിക്രൂരമായി ഇടിമുറിയിലിട്ട് മർദ്ദിച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇന്നലെ കോഴിക്കോട് ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവവും ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടുണ്ട്.

 

ഈ വർഷം ഫെബ്രുവരി 18നാണ് കേരള വെറ്ററിനറി സിദ്ധാർത്ഥനെ വയനാട് പൂക്കോട് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർത്ഥന് എസ്എഫ്ഐക്കാരായ വിദ്യാർത്ഥികളിൽ നിന്ന് അതിക്രൂരമായ മർദ്ദനം ഏറ്റുവെന്ന് സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിദ്ധാർത്ഥ് അവസാനം അല്ല ഇതൊരു തുടർക്കഥയായി കൊണ്ടിരിക്കുകയാണ് കേരളത്തിലെ ക്യാമ്പസുകളിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കെഎസ്‌ ജില്ലാ ജോയിൻ്റ് സെക്രട്ടറിയും കാര്യവട്ടം കാംപസിലെ എംഎ മലയാളം വിദ്യാർത്ഥിയുമായ സാഞ്ചോസിനെയാണ് ഇന്നലെ മർദ്ദിച്ച് അവശനാക്കിയത്. ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇടിമുറിയിൽ കൊണ്ടുപോയി തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് സാഞ്ചോസ് പറയുന്നത്. മർദ്ദനവിവരം ആരെയെങ്കിലും അറിയിച്ചാൽ കൊന്നുകളയുമെന്ന് എസ്എഫ്ഐക്കാർ ഭീഷണിപ്പെടുത്തിയതായി സാഞ്ചോസ് പറയുന്നു. ഇരു സംഘടനാ നേതാക്കൾക്കുമെതിരെയും ശ്രീകാര്യം പോലീസ് കേസെടുത്തിട്ടുണ്ട്.

 

തെറ്റ് തിരുത്തി മുന്നോട്ടു പോകും എന്ന് സിപിഎം ആവർത്തിച്ച് പറയുമ്പോഴും വിദ്യാർത്ഥി സംഘടനയിൽ പോലും ഇത് ആരംഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവങ്ങൾ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാർക്ക് കേരള സർവകലാശാല വിസി നിർദേശം നൽകി. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.