ജ്യോതിഷം നോക്കാനെത്തിയ യുവതിയുമായി അടുത്തു ; ഒടുവിൽ കാമുകിയേയും 13കാരിയായ മകളെയും 40കാരനായ ജോത്സ്യൻ പീഡിപ്പിച്ചു : മുത്തശ്ശിയുടെ പരാതിയിൽ കാമുകനും യുവതിയും പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
ശാസ്താംകോട്ട: ജോതിഷ്ം നോക്കാനെത്തിയ യുവതിയുമായി അടുപ്പത്തിലായതിന് ശേഷം യുവതിയേയും മകളെയും പീഡിപ്പിച്ച 40കാരൻ പൊലീസ് പിടിയിൽ. പെൺക്കുട്ടിയെ യുവാവ് പീഡിപ്പിച്ചത് കാമുകി എടുത്ത് നൽകിയ വാടക വീട്ടിൽ വച്ചാണ്.
കുട്ടി വിവരങ്ങൾ മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടിയുടെ അമ്മയും കാമുകനായ തിരുവല്ല നിരണം പടിഞ്ഞാറ്റം മുറി നിരണംപ്പെട്ടി വീട്ടിൽ അഭിലാഷും (വിഷ്ണു നാരായണൻ 40) പൊലീസ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് ഇരുവരെയും ശൂരനാട് പൊലീസ് പിടികൂടുന്നത്.പൂജാരി ചമഞ്ഞ് ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തുന്ന ആളാണ് അഭിലാഷ്. ഇയാൾ വിവാഹിതനാണ്. യുവതിയാകട്ടെ രണ്ട് വിവാഹം കഴിക്കുകയും ഇവരെ രണ്ടുപേരെയും ഡിവോഴ്‌സ് ചെയ്യുകയും ചെയ്തിരുന്നു.
അഭിലാഷിനെ ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി യുവതി സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും അടുപ്പത്തിലായത്. യുവതിക്ക് ഇയാൾ വാടകവീട് എടുത്ത് നൽകിയിരുന്നു. ഇവിടെ വച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്. അറസ്റ്റിലായി പ്രതികളെ റിമാൻഡ് ചെയ്തു.