
സ്വന്തം ലേഖിക
തൃശ്ശൂർ: നാല് വയസ്സുകാരിക്ക് നേരെ ലൈംഗിക പീഡനം നടത്തിയ 66കാരന് 20 വര്‍ഷം തടവും ഒരു ലക്ഷം പിഴയും വിധിച്ചു.
മണ്ണുത്തി ചിറ്റിലപ്പിള്ളി വീട്ടില്‍ ലൂയിസ് (66) എന്നയാളെ തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും പിഴയടക്കാത്ത പക്ഷം ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കുന്നതിനുമാണ് സ്‌പെഷ്യല്‍ ജഡ്ജ് ബിന്ദു സുധാകരന്‍ പോക്‌സോ കേസില്‍ വിധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2014ല്‍ ആണ് കേസ്സിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വീടിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.
മണ്ണുത്തി പോലിസ് ഇന്‍സ്‌പെക്ടര്‍ സൂരജ് റജിസ്റ്റര്‍ ചെയ്ത കേസ് സി.ഐ. ആയിരുന്ന ഉമേഷ് കുറ്റപത്രം സമര്‍പ്പിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി ശിക്ഷ വിധിച്ചതില്‍ ഏറ്റവും നീണ്ട കാലയളവാണിത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ് കുമാര്‍ ഹാജരായി. സി.പി.ഓ മാരായ രജിഷ് , ഗീത പി.ആര്‍ സന്നിഹിതരായി.