
കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ജോലി നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് എത്തിച്ച് പീഡനം. സംഭവത്തിൽ കോഴിക്കോട്ടെ സെക്സ് റാക്കറ്റിൽ പെട്ട ഒരാള്‍ കൂടി പിടിയില്‍.
അസം സ്വദേശി റഖീബുദ്ദീൻ അൻസാരിയാണ് അറസ്റ്റിലായത്. കേസില്‍ ഇതുവരെ മൂന്നു പേർ അറസ്റ്റിലായി.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ജോലി നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് എത്തിച്ചായിരുന്നു പീഡനം. ശാരീരിക അവശതകളെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെയാണ് പൊലീസില്‍ അഭയം തേടിയത്. ഈ സംഭവത്തിലാണ് മൂന്നാമത്തെ അറസ്റ്റ് ടൌണ്‍ പൊലീസ് രേഖപ്പെടുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഞ്ചേരിയില്‍ കെട്ടിട നിർമാണ തൊഴിലാളിയാണ് പ്രതി റഖീബുദ്ദീൻ അൻസാരി. പെണ്‍കുട്ടിയെ ഉപദ്രവിച്ചവരില്‍ ഇയാളുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കോഴിക്കോട് വച്ച് തന്നെയാണ് പ്രതിയെ പിടിച്ചത്. അസം സ്വദേശികളായ ഫുർഖാൻ അലി, അക്ളിമ ഖാതുൻ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.
പോക്സോ, പീഡനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. മലയാളികള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ്. ടൗണ്‍ സിഐ പി ജിതേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മൂന്നു പേരെയും ഒരുമിച്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് തീരുമാനം.