വിവാഹത്തിന്റെ സ്വപ്നങ്ങൾ കണ്ട് വധുവിനെ കാണാൻ യാത്ര തിരിച്ച സനൂപിനെ വരിച്ചത് മരണം ; സനൂപിന്റെ ഓർമ്മകളിൽ വിങ്ങിപ്പൊട്ടി ജന്മനാടായ പയ്യന്നൂർ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ : വിവാഹത്തിന്റെ സ്വപ്നങ്ങൾ കണ്ട് വധുവിനെ കാണാൻ യാത്ര തിരിച്ച സനൂപിനെ വരിച്ചത് മരണം. സനൂപിന്റെ ഓർമ്മകളിൽ വിങ്ങിപ്പൊട്ടി ജന്മനാടായ പയന്നൂർ. കണ്ടെയ്‌നർ ലോറി ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് സനൂപിന്റെയും അവന്റെ വീട്ടുകാരുടെയും സ്വപ്നങ്ങൾ കൂടിയാണ്.

വിവാഹത്തിന്റെ സ്വപ്‌നങ്ങൾ കണ്ട് ഒരുക്കങ്ങൾ പൂർത്തിയായി വരവെയാണ് സനൂപിനെ മരണം പുൽകിയത്. ഏപ്രിൽ പതിനൊന്നിന് സനൂപിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന പ്രതിശ്രുതവധുവിനെ കാണാനായിരുന്നു സനൂപിന്റെ യാത്ര. പയ്യന്നൂർ സ്വദേശി ആയ സനൂപ് ഓട്ടോഡ്രൈവർ എൻ. വി .ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിൽ ചെയ്യുന്ന നീലേശ്വരം തെരുവിലെ യുവതിയുമായിട്ട് ആയിരുന്നു സനൂപിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി വീട് മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു അച്ഛൻ ചന്ദ്രനും കുടുംബാംഗങ്ങളും. സനൂപിന്റെ അപ്രതീക്ഷിത വിടവാങ്ങൾ കുടുംബത്തിന് ഇതുവരെ വിശ്വസിക്കാനായില്ല.

ബംഗളൂരുവിലെ കോണ്ടിനന്റൽ ഓട്ടോമോട്ടീവ് കംപോണന്റ്‌സ് ഇന്ത്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സനൂപ്. ഡ്രൈവറും കണ്ടക്ടറും അടക്കം 19 പേർ മരണത്തിലേക്ക് ഒരുമിച്ച് യാത്രയായ ആ ബസിലെ പതിനാലാം സീറ്റിലായിരുന്നു സനൂപും ഇരുന്നത്. ലോറി ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധയിൽ സനൂപിന്റേയും അവന്റെ വീട്ടുകാരുടെയും സ്വപ്നങ്ങൾ കൂടിയാണ് പൊലിഞ്ഞത്.

അതേസമയം കോയമ്പത്തൂർ അവിനാശിയിൽ കെ എസ് ആർ ടി സി ബസിലേക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ ഉണ്ടായ ബസപകടത്തിൽ 19 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ട മുഴുവൻ ആളുകളെയും തിരിച്ചറിഞ്ഞു. ബസിലുണ്ടായിരുന്ന ഓരോ ആളുകൾക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ, അതിൽ 19 പേരുടെ സ്വപ്നവും ജീവിതവും അവിനാശിയിൽ വെച്ച് അവസാനിച്ചു.