video
play-sharp-fill

കേന്ദ്ര സർക്കാർ സംവരണാവകാശം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാർ സംവരണാവകാശം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് രാഹുൽ ഗാന്ധി

Spread the love

 

ന്യൂഡൽഹി :കേന്ദ്ര സർക്കാരി ലെ വിവിധ മന്ത്രാലയങ്ങളിലെ 45 ഉന്നത തസ്‌തികകളിലേക്കു സ്വകാര്യമേഖലയിലെ വിദഗ്‌ധ രെ റിക്രൂട്ട് ചെയ്യാനുള്ള സർ ക്കാർ വിജ്ഞ‌ാപനത്തിനെതിരെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി യുപിഎസ്‌സി ക്കു പകരം ആർഎസ്‌എസ് വഴി

ഉദ്യോഗസ്‌ഥരെ നിയമിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതു ഭരണഘടന യോടുള്ള അതിക്രമമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. :

‘എസ്‌സി, എസ്‌ടി, ഒബിസി വി ഭാഗങ്ങളുടെ സംവരണം പരസ്യ മായി പിടിച്ചുപറിക്കുകയാണ്. രാജ്യത്തെ പ്രധാന ഉദ്യോഗസ്ഥ പദവികളിൽ പിന്നാക്കവിഭാഗങ്ങൾക്കു പ്രാതിനിധ്യമില്ലെന്നു തുടർ ച്ചയായി പറയുന്ന കാര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പരിഹാരം കാണുന്നതി നു പകരം ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുമ്പോൾ പിന്നാ ക്കക്കാരെ ഉന്നതസ്‌ഥാനങ്ങളിൽ നിന്നു കൂടുതൽ അകറ്റുകയാണ്. : യുപിഎസ്‌സി ജോലികൾ
ലക്ഷ്യമിട്ടു തയാറെടുപ്പു നടത്തു ന്ന യുവതലമുറയുടെ അവകാ ശം തട്ടിപ്പറിക്കലാണിത്’- രാ ഹുൽ ആരോപിച്ചു.

കേന്ദ്ര മന്ത്രാലയങ്ങളിലെ ജോ യിന്റ് സെക്രട്ടറിമാർ, ഡയറക്‌ടർമാർ, ഡപ്യൂട്ടി സെക്രട്ടറിമാർ തുടങ്ങിയ സുപ്രധാന പദവികളിൽ സാധാരണ നിലയിൽ ഐഎഎ സ്, ഐപിഎസ്, ഐ.എഫ്.എസ് തുടങ്ങിയ കേന്ദ്ര സർവീസുകളിൽനിന്നും മറ്റ് ഗ്രൂപ്പ് എ സർവീ സുകളിൽനിന്നുമുള്ള ഓഫിസർ മാരെയാണു നിയമിക്കാറുള്ളത്.

എന്നാൽ, ശനിയാഴ്ച യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു പിഎസ്‌സി) 10 ജോയിന്റ് സെക്രട്ടറി, 35 ഡയറക്‌ടർ / ഡപ്യൂട്ടി സെക്രട്ടറി തസ്‌തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ലാറ്ററൽ എൻട്രി രീതിയിൽ നിയമനത്തി നു വിജ്‌ഞാപനം ചെയ്യുകയായിരുന്നു.

വിഷയത്തിൽ എസ്‌പിയും ബി എസ്‌പിയും കേന്ദ്രത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ബിജെപി ആശയക്കാരെ കേന്ദ്രസർക്കാർ പദവികളിൽ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് എസ്‌പി അധ്യക്ഷൻ അഖിലേഷ് : യാദവ് വിമർശിച്ചു.