ടെസ്റ്റ് എഴുതി പാസായാണ് ജോലിക്ക് കേറിയത്, ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല: ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് ചുട്ട മറുപടി കൊടുത്ത് എസ്ഐ

ടെസ്റ്റ് എഴുതി പാസായാണ് ജോലിക്ക് കേറിയത്, ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല: ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് ചുട്ട മറുപടി കൊടുത്ത് എസ്ഐ

കൊച്ചി: ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് ചുട്ട മറുപടി കൊടുത്ത് എസ്ഐ അമൃത് രംഗൻ. കുസാറ്റില്‍ വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകനെ പോലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയതിന് സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനാണ് കളമശേരി എസ്.ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയത്.

വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ഭാരവാഹിയെ അറസ്റ്റു ചെയ്തതിനെതിരെ
സക്കീർ ഹുസൈൻ ഫോണിലൂടെ കയർക്കുകയായിരുന്നു. എന്നാൽ വിദ്യാർത്ഥിയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്‌.ഐ പറഞ്ഞിട്ടും സക്കീർ ഹുസൈൻ അടങ്ങിയില്ല.

രാഷ്ട്രീയക്കാര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും നിങ്ങള്‍ മോശം അഭിപ്രായമുണ്ടെന്നും കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവുമെന്ന് സക്കീര്‍ ഹുസൈന്‍ ഫോണിലൂടെ എസ്.ഐയെ ഭീഷണിപ്പെടുത്തി. നിങ്ങള്‍ക്ക് മുമ്പുംകളമശ്ശേരിയില്‍ വേറെ എസ്.ഐമാര്‍ വന്നിട്ടുണ്ടെന്നും പ്രവര്‍ത്തകരോട് മാന്യമായി പെരുമാറണമെന്നും സക്കീര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കുട്ടികള്‍ തമ്മില്‍ തല്ലുന്നത് നോക്കി നില്‍ക്കാനാവില്ലെന്നും ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്ഐ മറുപടി കൊടുത്തു. ടെസ്റ്റ് എഴുതി പാസായാണ് ജോലിയില്‍ പ്രവേശിച്ചത്. അതുകൊണ്ട് നല്ല ധൈര്യമുണ്ടെന്നും പറയുന്നിടത്ത് പോയി ഇരിക്കാനും എഴുന്നേല്‍ക്കാനും പറ്റില്ലെന്നും എസ്.ഐ തുറന്നടിച്ചു.

നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് . ഒരു പാര്‍ട്ടിയോടും തനിക്ക് കൂറില്ല. കളമശ്ശേരി ആരുടേതൊണെങ്കിലും തനിക്ക് ഒരു പ്രശ്നമില്ലെന്നും നിലപാട് നോക്കി ജോലി ചെയ്യാനാകില്ലെന്നും അമൃത് രംഗന്‍ പ്രതികരിച്ചു. സക്കീര്‍ ഹുസൈന്‍ എസ്ഐയെ വിരട്ടുന്ന ഫോണ്‍സംഭാഷണം ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് .