ഷാപ്പിലെ തർക്കം പറഞ്ഞുതീർക്കാൻ എത്തിയ യുവാവിനെ ആക്രമിക്കാൻ എത്തിയ സംഘം സഹ ഗുണ്ടയെ വെട്ടി: ആശുപത്രിയിൽ എത്തിയ ഗുണ്ടാ സംഘം പറഞ്ഞത് ബൈക്കിൽ നിന്നു വീണു പരിക്കേറ്റെന്ന്; പൊലീസ് അന്വേഷണത്തിൽ ഗുണ്ടാ സംഘാംഗങ്ങളായ രണ്ടു പേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഷാപ്പിലെ തർക്കം പറഞ്ഞു തീർക്കാൻ എത്തിയ യുവാവിനെ ആക്രമിക്കാൻ എത്തിയ ഗുണ്ടാ സംഘത്തിലെ സഹ ഗുണ്ടയെ വെട്ടിപ്പരിക്കേൽപ്പിച്ച നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാപ്പിലുണ്ടായ തർക്കം പറഞ്ഞു തീർക്കാൻ എത്തിയ യുവാവിനെ ആക്രമിക്കാൻ എത്തിയ സംഘത്തിലെ ഒപ്പമുണ്ടായിരുന്ന ഗുണ്ടയെയാണ് ഈ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.

കല്ലറ മുണ്ടാർ പാറയിൽ വീട്ടിൽ ശ്രീനിവാസൻ മകൻ ശ്രീകാന്ത് (24) , അരുൺകുമാർ (മുത്ത് – 30) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. നീണ്ടൂർ മുണ്ടാറിലെ ഷാപ്പിൽ പ്രതികൾ പ്രദേശവാസികളുമായി തർക്കമുണ്ടായി തർക്കം പറഞ്ഞുതീർക്കാൻ എത്തിയ യുവാക്കളുമായി പ്രതികൾ ഷാപ്പിനുള്ളിൽ വച്ച് ഏറ്റുമുട്ടി. എവിടെവച്ച് പ്രതികൾക്ക് മർദ്ദനമേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാപ്പിൽ നിന്നും രക്ഷപ്പെട്ട പ്രതികളായ ശ്രീകാന്തും അരുണും ബന്ധുക്കൾക്കും സഹോദരങ്ങൾക്കൊപ്പം മറ്റൊരു സ്ഥലത്തെത്തി ഇരയാക്കപ്പെട്ട അഖിലിനെ ആക്രമിക്കുകയായിരുന്നു. പ്രതികളായ അരുണും ശ്രീകാന്തും ഇവരുടെ ബന്ധുക്കളും ചേർന്ന് അഖിലിനെ വഴിയിൽ തടഞ്ഞു നിർത്തി. തുടർന്ന് അഖിലിനെ ആക്രമിക്കുകയായിരുന്നു. പ്രതികളുടെ വടിവാൾ ഉപയോഗിച്ചുള്ള വെട്ടേറ്റ് അക്രമി സംഘത്തിൽ ഉള്ള ഒരാൾക്ക് വെട്ടേറ്റു.

ഇയാളുടെ വലതു കയ്യിലും വലതു കാലിലും വെട്ടേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും ബൈക്കിൽ നിന്നു വീണു പരിക്കേറ്റതാണ് എന്നാണ് ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ , പരിക്കിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് അന്വേഷണം നടത്തിയ കടുത്തുരുത്തി എസ് ഐ ടി.എസ് റെനിഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സി.ഐ ബി ഗോപകുമാർ ,ഗ്രേഡ് എസ് ഐ സജി , രാംദാസ് , സി പി ഒ സനൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കേസിലെ പ്രതികൾക്കെതിരെ 2017 ൽ കാപ്പ അടക്കം ചുമത്തിയിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും എന്നും പോലീസ് അറിയിച്ചു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ശ്രീകാന്ത്. ഇയാൾക്കെതിരെ നിരവധി ക്ര്ിമിനൽക്കേസുകൾ നിലവിലുണ്ട്. ഈ കേസുകൾ നിലവിലിരിക്കെയാണ് ഇയാൾ കടുത്തുരുത്തി മുണ്ടാർ ഭാഗത്ത് അഴിഞ്ഞാട്ടം നടത്തിയത്. ഇതേ തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയതും.