റബർ ആക്ടുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശകൾ പുനഃപരിശോധിക്കണം : അഡ്വ. ടോമി കല്ലാനി

റബർ ആക്ടുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശകൾ പുനഃപരിശോധിക്കണം : അഡ്വ. ടോമി കല്ലാനി

സ്വന്തം ലേഖകൻ

കോട്ടയം : റബർ ആക്ട്, റബർ ബോർഡ് ശുപാർശ പുനഃപരിശോധിക്കണം. റബ്ബർ ആക്ടുമായി ബന്ധപെട്ടു റബ്ബർ ബോർഡ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശകൾ പുനഃപരിശോധിക്കണമെന്ന് കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി.

കൃത്രിമ റബർ ഉത്പാദന മേഖലയെ വളർത്തുന്നതിനുള്ള ശുപാർശ ആയി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളു. റബറിന്റെ നിർവചനത്തിൽ പ്രകൃതി ദത്ത റബ്ബറിന് പുറമെ കൃത്രിമ റബർ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള ശുപാർശ സ്വാഭാവിക റബർ ഉത്പാദക മേഖലയെ തകർക്കാൻ മാത്രമേ ഉപകരിക്കു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുപാർശകൾ സമർപ്പിക്കും മുൻപ് റബർ ബോർഡ്, റബർ കൃഷിക്കാരുടെ സംഘടനകൾ, ഉത്പാദക സംഘങ്ങൾ, ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടനകൾ ഇവരുമായെല്ലാം ചർച്ചകൾ നടത്തി അഭിപ്രായരൂപീകരണം നടത്തേണ്ടയിരുന്നു. സിന്തറ്റിക് റബർ, റീക്ലെയിംഡ് റബർ എന്നിവകൂടി റബറിന്റ നിർവചനത്തിൽ ഉൾപെട്ടാൽ സ്വാഭാവികം റബർ കൃഷിക്കാർ തകർന്നുപോകും.

റബർ ബോർഡിന് കേന്ദ്ര ബഡ്ജറ്റ് പ്രകാരം ലഭിക്കുന്ന 160 കോടി രൂപ മറ്റു മേഖലകളിലേക്ക് വഴി മാറ്റി ചിലവഴിച്ചാൽ 12 ലക്ഷത്തിലധികം വരുന്ന ചെറുകിട റബർ കൃഷിക്കാർക്ക് ലഭിച്ചുവരുന്ന സഹായം നഷ്ടപ്പെടും.

റബർ ബോർഡ് രൂപീകരിച്ചത് റബ്ബർ കൃഷിക്കാരെ സഹായിക്കാനാണ്. റബർ ആക്ടിന്റെ അടിസ്ഥാനത്തിലാണ് റബ്ബർ ബോർഡിന്റെ രൂപീകരണം. റബ്ബർ വ്യവസായ മേഖലയെ കൃഷിയുമായി ബന്ധപ്പെടുത്തേണ്ട ആവശ്യം നിലവിലില്ല.

സ്വാഭാവിക റബർ ഉത്പാദനം കൂടിയിട്ടും റബർ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ താൽപര്യം കൃഷിക്കാരെ സഹായിക്കാനല്ല വ്യവസായികളെ സംരക്ഷിക്കാൻ മാത്രമാണെന്ന് ടോമി കല്ലാനി ചൂണ്ടിക്കാട്ടി.

റബർ കൃഷിക്കാരെ തകർക്കുന്ന എല്ലാം നീക്കങ്ങളെയും ചെറുക്കാൻ റബ്ബർ കർഷക കൂട്ടായ്മാക്കു നേതൃത്യം കൊടുക്കുമെന്ന് അഡ്വ ടോമി കല്ലാനി പറഞ്ഞു