play-sharp-fill
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം; ‘വിശ്വനാഥന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളും പാടുകളും മര്‍ദ്ദനത്തെ തുടര്‍ന്ന്’; വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് കുടുംബം

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം; ‘വിശ്വനാഥന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളും പാടുകളും മര്‍ദ്ദനത്തെ തുടര്‍ന്ന്’; വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് കുടുംബം

സ്വന്തം ലേഖകൻ

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി കുടുംബം. വിശ്വനാഥന്റെ ശരീരത്തിലുണ്ടായിരുന്ന പാടുകളും മുറിവുകളും മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതാണ്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി.


സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് പൊലീസിന് എസ്‌സി എസ്ടി കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. പൊലീസ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു നിര്‍ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍, അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ എന്നും കമ്മീഷന്‍ ചോദിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പട്ടികജാതി പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും നിര്‍ദേശമുണ്ട്.

പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കാണാന്‍ എത്തിയ വിശ്വനാഥന്‍ പണവും മൊബൈല്‍ ഫോണും അടക്കം മോഷ്ടിച്ചു എന്നാരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.