മലപ്പുറത്ത് വീട്ടുജോലിക്കാരിയായ യുവതിയെ ലോഡ്ജിലെത്തിച്ച് ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

എടക്കര: മലപ്പുറത്ത് വീട്ടുജോലിക്കാരിയായ യുവതിയെ ലോഡ്ജിലെത്തിച്ച് ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ വീട്ടുടമയായ സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ പ്രതികൾ റിമാൻഡിലാണ്.

 

 

എടക്കര കാപ്പുണ്ട പുളിക്കൽ സക്കീർ ബാബുവിനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ എടക്കര ടൗണിൽ വെച്ചാണ് സക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എടക്കര പൊലീസ് ഇൻസ്‌പെക്ടർ മനോജ് പറയറ്റയും സംഘവും ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാൻ കഴിഞ്ഞ ജനുവരി 20ന് യുവതി എത്തിയത്. പ്രതിമാസം 8000 രൂപ ശമ്പളം നൽകാമെന്ന പറഞ്ഞായിരുന്നു ജോലി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

എടക്കര തമ്പുരാൻകുന്ന് സരോവരം വീട്ടിൽ ബിൻസ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കൽ ശമീർ (21), ചുള്ളിയോട് പറമ്ബിൽ മുഹമ്മദ് ഷാൻ (24) എന്നിവർ പൊലീസിൻറെ പിടിയിലായിരുന്നു. വീട്ടിലെത്തുന്ന പലർക്കും യുവതിയെ കാഴ്ചവെച്ചു.

 

എറണാകുളത്തെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയും പലർക്കും യുവതിയെ കാഴ്ചവെച്ചു. സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകിത്.