രണ്ട് പുരുഷന്മാ‌ർക്ക് കുഞ്ഞ് ജനിച്ചെന്ന്: ശാസ്ത്ര ലോകത്തു നിന്നു വരുന്ന പുതിയ വാർത്തകേട്ട് അമ്പരക്കേണ്ട സത്യമാണ്.

Spread the love

ഡൽഹി: രണ്ട് പുരുഷന്മാ‌ർക്ക് കുഞ്ഞ് ജനിക്കുമോ? കേള്‍ക്കുമ്പോള്‍ തന്നെ ചിരി വരുമെങ്കിലും അത്തരം ഒരു പരീക്ഷണം നടത്തി വിജയിച്ച വാർത്തകളാണ് ചെെനയില്‍ നിന്ന് പുറത്തുവരുന്നത്.

രണ്ട് പുരുഷ എലികളില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടെത്തിയത്. സ്ത്രീയില്ലാതെ രണ്ട് പുരുഷ ബീജങ്ങള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.
ചെെനീസ് അക്കാദമി ഓഫ് സയൻസാണ് (സിഎഎസ്) ഈ പരീക്ഷണം നടത്തിയത്. മോളിക്യുലർ ബയോളജിസ്റ്റ് സി കുൻ ലിയുടെ നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്. രണ്ട് പുരുഷ എലികളെ ഉപയോഗിച്ച്‌ ഒരു എലിയെ ജനിപ്പിച്ചിരിക്കുകയാണ് ഗവേഷകർ.

2023ല്‍ ജപ്പാനില്‍ ഇതുപോലെ ഒരു പരീക്ഷണം നടത്തിയെങ്കിലും എലിയുടെ ആയുസ് പരിമിതമായിരുന്നു. എന്നാല്‍ ഇവിടെ ആരോഗ്യവാനായ ഒരു എലിയാണ് ജനിച്ചിരിക്കുന്നത്.
മുൻപ് പുരുഷ സ്റ്റെം സെല്ലുകളില്‍ നിന്ന് എഗ്സ് സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. ജനിതക എൻജിനീയറിംഗ് പ്രക്രിയകളിലൂടെയാണ് എലികളുടെ ജനനം സാദ്ധ്യമാക്കിയത്. മുൻപുള്ള പരീക്ഷണങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ജനിച്ച എലികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യം ഉണ്ടെന്നും പ്രത്യക്ഷമായ ആരോഗ്യപ്രശ്നങ്ങളൊന്നും കാണിക്കുന്നില്ലെന്നും ഗവേഷകർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഈ പരീക്ഷണത്തില്‍ നിർമിച്ച 90 ശതമാനം ഭ്രൂണങ്ങളും പ്രായോഗികമല്ലെന്ന് പഠനം പറയുന്നു. അതിനാല്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുൻപ് വിജയനിരക്കില്‍ കാര്യമായ പുരോഗതി ആവശ്യമാണ്. 2004ല്‍ ജപ്പാനില്‍ രണ്ട് പെണ്‍ എലികളെ ഉപയോഗിച്ച്‌ ഇത്തരത്തില്‍ പരീക്ഷണം ചെയ്തിട്ടുണ്ട്. എന്നാല്‍ അതും വിജയം കണ്ടിരുന്നില്ല.
പ്രക്രിയ
ഒരു പെണ്‍ എലിയില്‍ നിന്ന് എടുത്ത പൂർണത എത്താത്ത അണ്ഡം അഥാവ ഓസെെറ്റില്‍ നിന്ന് ജീനുകള്‍ വേർതിരിച്ചെടുക്കുകയാണ് ഈ പരീക്ഷണത്തിനായി ആദ്യം ചെയ്തത്. ശേഷം ഒരു പുരുഷ എലിയില്‍ നിന്ന് ബീജം ഈ അണ്ഡത്തിലേക്ക് കടത്തിവിടുകയും അത് ഭ്രൂണത്തിന് മൂലകോശങ്ങള്‍ സൃഷ്ടിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

ഈ മൂലകോശങ്ങള്‍ മറ്റൊരു ആണ്‍ എലിയില്‍ നിന്നുള്ള ബീജം ഉപയോഗിച്ച്‌ മറ്റൊരു അണ്ഡത്തിലേക്ക് കടത്തിവിടുകയും ഇത് ബീജസങ്കലനം നടന്ന് ഭ്രൂണമായി മാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഭ്രൂണങ്ങള്‍ രണ്ട് ആണ്‍ എലികളുടെ ഡിഎൻഎ വഹിക്കുന്നുണ്ടെന്നാണ് പഠനം തെളിയിച്ചത്. എന്നാല്‍ ഈ പ്രക്രിയയിലെ പ്രശ്നങ്ങള്‍ ഏഞ്ചല്‍മാൻ സിൻഡ്രാം പോലുള്ള വെെകല്യങ്ങളിലേക്ക് നയിച്ചേക്കാം.
വെല്ലുവിളികള്‍

ആദ്യ പരീക്ഷണത്തില്‍ ഇത്തരത്തിലുണ്ടായ ഭ്രൂണങ്ങള്‍ ഗർഭാവസ്ഥയില്‍ തന്നെ നശിച്ചു. കൂടാതെ ഗുരുതര വെെകല്യങ്ങള്‍ക്കുകാരണമായി. ഇവയില്‍ ജനിതകമാറ്റങ്ങള്‍ നടത്തി. ചില എലികള്‍ ജനനശേഷം മരിച്ചു. ചിലത് പ്രായപൂർത്തിയാകുന്നതുവരെ മാത്രമാണ് ജീവിച്ചിരുന്നത്. 20ഓളം ജനിതക മാറ്റങ്ങള്‍ വരുത്തിയ ഭ്രൂണങ്ങളിലെ എലികള്‍ ആരോഗ്യവൻമാരായി അതിജീവിച്ചു. ഈ പരീക്ഷണം മനുഷ്യരില്‍ വിജയം കണ്ടാല്‍ സ്വവർഗാനുരാഗികള്‍ക്ക് വളരെ പ്രയോജനകരമായിരിക്കും.