‘ആരെയാ നീ പേടിപ്പിക്കുന്നേ‌?, പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, എനിക്കെതിരെ നിന്നവര്‍ക്കും കുടുംബത്തിനും അതേ നാണയത്തില്‍ തിരിച്ചുകൊടുക്കും’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശങ്ങള്‍ പുറത്ത്

Spread the love

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഭീഷണി സന്ദേശങ്ങള്‍ പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തില്‍ തിരിച്ചുകൊടുക്കുമെന്നാണ് ഭീഷണി.

video
play-sharp-fill

പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും വാർത്താസമ്മേളനം നടത്താനും അതിജീവിതയെ രാഹുല്‍ വെല്ലുവിളിക്കുന്നുണ്ട്.

കുറ്റസമ്മതം നടത്താൻ ആണ് തിരുമാനമെന്നും അങ്ങനെ താൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ലെന്നും രാഹുല്‍ പറയുന്നു. എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നില്‍ക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കില്‍ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. ഇനി ഒന്നും സറണ്ടർ ചെയ്യില്ല എന്ന തീരുമാനം ഉണ്ടെന്നും രാഹുല്‍ യുവതിയോട് പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യുമെന്ന് രാഹുല്‍ യുവതിയെ ഭീഷണിപ്പെടുത്തുന്നതും ചാറ്റിലുണ്ട്. ‌നീ ചെയ്യുന്നത് ഞാൻ താങ്ങും ബട്ട് നീ താങ്ങില്ല എന്നും രാഹുല്‍ വെല്ലുവിളിക്കുന്നുണ്ട്. “എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. ആകെ ഇപ്പോ ഇല്ലാത്തതും നീ ഇപ്പോ എക്സ്ട്രാ ചെയ്യും എന്ന് പറയുന്നതും കേസ് കൊടുക്കല്‍ ആണ്. ഈ കേസ് കോർട്ടില്‍ വരുമ്ബോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ. അതില്‍ പ്രത്യേകിച്ച്‌ ഒന്നുമില്ല. അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ” എന്ന് രാഹുല്‍‌ മാങ്കൂട്ടത്തില്‍ യുതവതിയോട് പറയുന്നുണ്ട്. ബാക്കി ഉള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് ഇപ്പോള്‍ വലിയ സൂപ്പർഹാറോ ആയല്ലോ എന്നും താഴാവുന്നതിന്റെ മാക്‌സിമം താഴ്ന്നു എന്നും ക്ഷമിക്കുന്നതിന്റെ പരിധി പണ്ടേ കഴിഞ്ഞെന്നും രാഹുലിനോട് യുവതി പറയുന്നുണ്ട്.

 

അതേസമയം മൂന്നാമത്തെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. യുവതി വിവാഹിതയാണെന്ന് അറിയാതെ സൗഹൃദത്തില്‍ ആയെന്നാണ് ജാമ്യ ഹർജിയിലെ പ്രധാന വാദം. ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടത്. തിരുവല്ലയില്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നും പ്രതിഭാഗം വാദിക്കുന്നു.