
സ്വന്തം ലേഖിക
ഡൽഹി:അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം നീളും.
കേസ് ഇന്ന് പരിഗണിച്ച സുപ്രീംകോടതി പരാതിക്കാരനായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസയച്ചു. പത്തു ദിവസത്തിനകം മറുപടി നല്‍കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കും. ഏതു സമയം വേണമെങ്കിലും വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും വൈകാതെ തീരുമാനം വേണമെന്നും രാഹുല്‍ ഗാന്ധിക്കായി അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി ആവശ്യപ്പെട്ടു.
എന്നാല്‍ എതിര്‍കക്ഷികളെ കേള്‍ക്കാതെ സ്റ്റേ നല്‍കാനാകില്ലെന്നും അതിനാല്‍ നോട്ടീസ് നല്‍കുകയാണെന്നും കോടതി വ്യക്തമാക്കി. വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് വ്യക്തമാക്കിയ ബെഞ്ച് പത്തു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് എതിര്‍കക്ഷികളോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
തൻ്റെ കുടുംബത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമുള്ളതിനാല്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിൻമാറുന്ന കാര്യം ജസ്റ്റിസ് ഗവായ് ആദ്യം സൂചിപ്പിച്ചു. എന്നാല്‍ ഇരുകക്ഷികളും ഇത് വിഷയമല്ലെന്ന് വ്യക്തമാക്കിയതോടെ വാദം തുടരുകയായിരുന്നു.
മഹാരാഷ്ട്രയിലെ റിപ്പബ്ളിക്കൻ പാര്‍ട്ടി നേതാവും കേരള ഗവര്‍ണ്ണറുമായിരുന്ന ആര് എസ് ഗവായിയുടെ മകനാണ് ജസ്റ്റിസ് ബിആര്‍ ഗവായ്. കോണ്‍ഗ്രസ് പിന്തുണയോടെയാണ് ആര് എസ് ഗവായി പാര്‍ലമെൻറില്‍ എത്തിയത്.