സ്വകാര്യത ലംഘനം; ഉപയോക്താക്കളുടെ സംഭാഷണങ്ങൾ അനുവാദമില്ലാതെ റെക്കോർഡ് ചെയ്തു; 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ

Spread the love

കാലിഫോർണിയ: സ്വകാര്യത ലംഘനക്കേസിൽ 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ. ഉപയോക്താക്കളുടെ സംഭാഷണങ്ങള്‍ അവരുടെ സമ്മതമില്ലാതെ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും, മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള കേസിലാണ് നടപടി.

video
play-sharp-fill

സാധാരണയായി, ഉപയോക്താവ് ‘ഹേ ഗൂഗിള്‍’ അല്ലെങ്കില്‍ ‘ഓകെ ഗൂഗിള്‍’ പോലുള്ള വാക്കുകള്‍ പറയുമ്പോഴോ ഒരു ബട്ടണ്‍ സ്വമേധയാ അമർത്തുമ്പോഴോ മാത്രമേ ഗൂഗിള്‍ അസിസ്റ്റന്റ് ഓണാകുകയുള്ളൂ. എന്നാല്‍ ഗൂഗിളിന്റെ സ്‍മാർട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, വയർലെസ് ഇയർഫോണുകള്‍ തുടങ്ങിയവ ഈ വാക്കുകള്‍ ഉപയോഗിക്കാത്തപ്പോഴും ആക്ടീവാകുന്നുണ്ടെന്ന് കേസ് അവകാശപ്പെടുന്നത്. സ്വകാര്യ സംഭാഷണ ഡാറ്റ ഗൂഗിള്‍ പരസ്യദാതാക്കള്‍ക്ക് അയച്ചിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത് .

ഗൂഗിൾ ഇത് അംഗീകരിച്ചില്ലെങ്കിലും കോടതി രേഖകള്‍ പ്രകാരം, ദീർഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാൻ കമ്പനി 68 മില്യണ്‍ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 ഡിസംബറില്‍, തങ്ങളുടെ വെർച്വല്‍ അസിസ്റ്റന്റ് ‘സിരി’ വഴി സമാനമായ റെക്കോർഡിംഗ് നടത്തിയതായി ആരോപിക്കപ്പെട്ടതിനെത്തുടർന്ന് ആപ്പിളും 95 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നൽകിയിരുന്നു.