ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്താല്‍ ഡിവൈഎസ്പി ആര്‍ ഷാജി പ്രവീണിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു; സ്വാമി ശാശ്വതീകാനന്ദയുടെ കൊലയാളിയാണെന്ന വെളിപ്പെടുത്തല്‍ കോളിളക്കം സൃഷ്ടിച്ചു; കേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പ്രിയന്‍ പള്ളുരുത്തി കോവിഡ് ബാധിച്ച് മരിച്ചു

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്താല്‍ ഡിവൈഎസ്പി ആര്‍ ഷാജി പ്രവീണിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു; സ്വാമി ശാശ്വതീകാനന്ദയുടെ കൊലയാളിയാണെന്ന വെളിപ്പെടുത്തല്‍ കോളിളക്കം സൃഷ്ടിച്ചു; കേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പ്രിയന്‍ പള്ളുരുത്തി കോവിഡ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകന്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് പ്രിയന്‍ പള്ളുരുത്തി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശിയായ പ്രിയന്‍ കുറച്ച് ദിവസമായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.

2005 ഫെബ്രുവരി 15-ന് ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു പ്രിയന്‍. തന്റെ ഭാര്യയുമായി പ്രവീണിന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഡിവൈഎസ്പി ആര്‍ ഷാജി, പ്രിയന് ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നുവെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പ്രിയനാണെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വെള്ളാപ്പള്ളി നടേശന് വേണ്ടിയാണ് പ്രിയന്‍ കൊല ചെയ്തത് എന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. എന്നാല്‍ പ്രിയന്‍ അന്ന് ആരോപണം നിഷേധിച്ചു.

ആരോപണത്തിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിയന്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.ഹൈക്കോടതി കേസില്‍ ക്രൈംബ്രാഞ്ചിനോട് തുടരന്വേഷണം ആവശ്യപ്പെട്ടു. ബിജു രമേശിനെ അടക്കം ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും കണ്ടെത്താനായില്ല.