ഹൈദരാബാദ് പീഡനം: പ്രതിയെ സംരക്ഷിച്ചത് സിപിഎം പ്രാദേശിക നേതാവ്: പരാതിക്കാരി :കടയ്ക്കൽ സ്വദേശിയായ പ്രതിയെ തേടി ഹൈദരാബാദ് പൊലീസ് കേരളത്തിലെത്തിയെങ്കിലും സിപിഎം നേതാ ക്കൾ ഇടപെട്ട് സംരക്ഷിച്ചു: ഒളിവിലാണെന്ന് പറയുന്ന പ്രതി പിന്നീടും സിനിമകളിൽ ജോലി ചെയ്യുന്നുവെന്നുമാണ് പരാതി.

Spread the love

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ ഹൈദ രാബാദിലെ ഷൂട്ടിങ് സ്ഥലത്തു വച്ച് അസി.ഡയറക്ട‌ർ ജൂനിയർ ആർട്ടിസ്റ്റിനെ പീ ഡിപ്പിച്ചു നഗ്നചിത്രം പകർത്തി പണം തട്ടിയ സംഭവത്തിൽ പ്രതിയെ സംരക്ഷിച്ചതു സിപിഎമ്മിന്റെ പ്രാദേശിക : നേതാവാണെന്ന് പരാതിക്കാ രി.

കഴിഞ്ഞ ജൂണിൽ മുഖ്യമ ന്ത്രിക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നു പരാ തിക്കാരി പറയുന്നു. ഇന്നലെ പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിലുള്ള പരാതി ക്കാരിയുമായി ഫോണിൽ വി വരങ്ങൾ തേടി.

2021 ഓഗസ്റ്റ‌് 8ന് ഹൈദരാ ബാദിൽ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസി. ഡയറക്ടർ മൻസൂർ റഷീദ് ഹോട്ടൽ മുറിയിൽ വച്ച് ശീതളപാനീയത്തിൽ ലഹരിമ രുന്നു നൽകി പീഡിപ്പിച്ചെ ന്നാണ് പരാതി.

കടയ്ക്കൽ സ്വദേശിയായ പ്രതിയെ തേടി ഹൈദരാബാദ് പൊലീസ് കേരളത്തിലെത്തി യെങ്കിലും സിപിഎം നേതാ ക്കൾ ഇടപെട്ട് സംരക്ഷിച്ചുവെ ന്നും ഒളിവിലാണെന്ന് പറയുന്ന പ്രതി പിന്നീടും സിനിമകളിൽ ജോലി ചെയ്യുന്നുവെന്നുമാണ് പരാതി.

ജൂണിൽ മുഖ്യമന്ത്രിക്ക് ഇമെയിൽ വഴി പരാതി നൽകി യിട്ടും നടപടിയുണ്ടായില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട് സമർ പ്പിച്ച ദിവസം മുഖ്യമന്ത്രിക്ക് വീ ണ്ടും പരാതി അയച്ചിരുന്നുവെ ന്നും പരാതിക്കാരി പറഞ്ഞു.