സമൂഹമാധ്യമങ്ങളിൽ പരസ്യം നല്കി  സർജറി വരെ നടത്തിയ വ്യാജ വനിതാ ഡോക്ടർ പൊലീസ് പിടിയിൽ ; ചികിത്സ നടത്തിയിരുന്നത് പത്താം ക്ലാസും ഗുസ്തിയും, കളരി മർമ്മ ഗുരുകുല സർട്ടിഫിക്കറ്റും വെച്ച്;  കോട്ടയം അടക്കമുള്ള ജില്ലകളിൽ ചികിൽസ നടത്തിവന്ന തട്ടിപ്പിൻ്റെ ആശാട്ടി പിടിയിൽ‌

സമൂഹമാധ്യമങ്ങളിൽ പരസ്യം നല്കി സർജറി വരെ നടത്തിയ വ്യാജ വനിതാ ഡോക്ടർ പൊലീസ് പിടിയിൽ ; ചികിത്സ നടത്തിയിരുന്നത് പത്താം ക്ലാസും ഗുസ്തിയും, കളരി മർമ്മ ഗുരുകുല സർട്ടിഫിക്കറ്റും വെച്ച്; കോട്ടയം അടക്കമുള്ള ജില്ലകളിൽ ചികിൽസ നടത്തിവന്ന തട്ടിപ്പിൻ്റെ ആശാട്ടി പിടിയിൽ‌

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാറാരോഗങ്ങൾ അടക്കം മാറ്റുമെന്ന സോഷ്യൽ മീഡിയ വഴി പ്രചാരണത്തിലൂടെ ചികിത്സ നടത്തി വന്നിരുന്ന വ്യാജ വനിത ഡോക്ടർ പൊലീസ് പിടിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്ത് തട്ടിപ്പ് നടത്തി വന്നിരുന്ന പെരിങ്ങമ്മല കൊല്ലായിൽ ഡീസന്റ് മുക്കിനു സമീപം ഹിസാന മൻസിലിൽ സോഫി മോൾ (43)ആണ് പൊലീസ് പിടികൂടിയത്.

ഡീസന്റ് മുക്കിൽ ചികിത്സ നടത്തുന്നതിനിടയിൽ പാലോട് പൊലീസാണ് ഇവരെ പിടികൂടിയത്. ‘വൈദ്യ ഫിയ റാവുത്തർ തലശ്ശേരി’ എന്ന ഫെയ്‌സ്ബുക് അക്കൗണ്ട് വഴിയായിരുന്നു ചികിത്സയ്ക്ക് പ്രചാരണം നടത്തിയിരുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്താണ് രോഗികളെ നോക്കുന്നത്. ഡീസന്റ് മുക്കിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനായെത്തുമ്പോഴും നിരവധി ആളുകൾ ഇവരുടെ ചികിത്സാ കേന്ദ്രത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിങ്ങമ്മല സ്വദേശിയായ സോഫി മോൾ എന്നാൽ കുറച്ച് വർഷങ്ങളായി കാസർകോട് നീലേശ്വരം മടിക്കൈ ആണ് താമസം. നേരത്തെ ഭർത്താവിനൊപ്പമായിരുന്നു യുവതി ചികിത്സ നടത്തിയിരുന്ന ഇവർ അയാളുമായി പിണങ്ങി ഇപ്പോൾ ഒറ്റയ്ക്ക് ചികിത്സ നടത്തി വരികെയായിരുന്നു. മലപ്പുറം, കൊണ്ടോട്ടി, തലശ്ശേരി കോട്ടയം തുടങ്ങിയ പലയിടങ്ങളിലും ഇവർ ക്യാംപ് നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പത്താംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സോഫിയുടെ പക്കൽ മരുന്ന് നൽകാൻ തമിഴ്‌നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഇന്ത്യൻ മാർഷൽ ആർട്‌സ് അക്കാദമിയുടെ കളരി മർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും മാത്രമാണ് കൈവശമുണ്ടായിരുന്നത്.

ഇതിന്റെ പിൻബലത്തിലാണ് ഇവർ സർജറി അടക്കമുള്ള ചികിത്സ നടത്തി വന്നത്. അമിത ഫീസും ഈടാക്കിയിരുന്നു. യുവതിയുടെ ഫെയ്‌സ്ബുക്കിലെ പരസ്യം കണ്ട് പൊലീസ് ഇടപെട്ട് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടർ കുടുങ്ങിയത്.

ചികിത്സ പ്രചാരണം ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധു അന്വേഷണത്തിന് നിർദേശിച്ചു. തുടർന്ന് നെടുമങ്ങാട് ഡിവൈഎസ്പി ജെ. ഉമേഷ്, പാലോട് ഇൻസ്‌പെക്ടർ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് വ്യാജഡോക്ടറെ തിരിച്ചറിഞ്ഞത്. ഇവരിൽ നിന്ന് ഡോ. സോഫിമോൾ എന്ന തിരിച്ചറിയൽ കാർഡും പിടിച്ചെടുത്തു.പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.