
സ്വന്തം ലേഖകൻ
അതിഥി തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പറയാനും പഠിപ്പിക്കുന്ന മലയാളം മിഷന്‍ പദ്ധതിയായ ‘അനന്യ മലയാളം അതിഥി മലയാളം’ പദ്ധതി ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതിഥി തൊഴിലാളികള്‍ ഇന്ന് നാടിന്റെ ഭാഗമായി മാറി. ഏതു മേഖലയിലും നഗര-ഗ്രാമ ഭേദമെന്യേ അതിഥി തൊഴിലാളികള്‍ ഉണ്ട്. അവരില്‍ 20 ലക്ഷം പേര്‍ നിര്‍മാണ മേഖലയിലും ഏഴ് ലക്ഷത്തോളം പേര്‍ ഉല്‍പാദന മേഖലയിലും സേവനം നല്‍കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉല്‍പാദന മേഖലയില്‍ ഉള്ള ഭൂരിഭാഗവും കുടുംബമായി ആണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ മക്കളുടെ സ്‌കൂള്‍ കാര്യത്തിനും സര്‍ക്കാര്‍ ഓഫീസ് മുഖാന്തരമുള്ള പലവിധ ഇടപെടലുകള്‍ക്കും മലയാള ഭാഷാ പഠനം ആവശ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളീയ സമൂഹത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികളെ കാണുന്നതിന്റെ തുടര്‍ച്ചയാണ് അനന്യ മലയാളം പദ്ധതി. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.
അവര്‍ക്ക് താമസിക്കാന്‍ ഒരിടം എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ അപ്നാ ഘര്‍ പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ ആലയ പദ്ധതി, അതിഥി തൊഴിലാളികളുടെ വിവരശേഖരണവും രജിസ്‌ട്രേഷനും ഉദ്ദേശിച്ച് നടപ്പാക്കിയ ആവാസ് പദ്ധതി, ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്ററുകള്‍ എന്നിവ സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ പദ്ധതികളാണ്. മാതൃഭാഷകളെ അരികുവല്‍ക്കരിച്ചുകൊണ്ടുള്ള നിലപാട് അടുത്തിടെ ഉയരുന്നുണ്ട്.
ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യം രാജ്യത്തിന്റെവൈവിധ്യസമൃദ്ധിക്ക് എതിരാണ്.
മലയാളം മിഷന്‍ പുറത്തിറക്കിയ പാഠപുസ്തകമായ ‘കണിക്കൊന്ന’ അതിഥി തൊഴിലാളിയായ അസം സ്വദേശി ലറ്റീസന്‍ മരാകിന് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പരിപാടിയില്‍ സംസ്‌കാരിക
മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. അതിഥി തൊഴിലാളികള്‍ വസിക്കുന്ന ഇടങ്ങളില്‍ അധ്യാപകര്‍ നേരിട്ടെത്തി മലയാളം മിഷന്റെ നേതൃത്വത്തില്‍ മലയാളം പഠിപ്പിക്കുമെന്നും വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളും മറ്റും ഇതിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ‘അനന്യ മലയാളം അതിഥി മലയാളം’ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തിലാണ് ആദ്യം നടപ്പാക്കുക. പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, ഡയറക്ടര്‍ എസ് സുബ്രഹ്‌മണ്യന്‍, മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, രജിസ്ട്രാര്‍ വിനോദ് വൈശാഖി തുടങ്ങിയവര്‍ പങ്കെടുത്തു