ഫാർമസി കൗൺസിലിനെതിരേ ഗുരുതര ആരോപണവുമായി മുൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഫാർമസി ഫോറം: വ്യാജ രജിസ്ട്രേഷൻ വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം: വ്യാജ രജിസ്ട്രേഷനു പിന്നിൽ ഗൂഢസംഘമെന്നും ഫാർമസി ഫോറം:

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന ഫാർമസി കൗൺസിലിൽ നടത്തിയിട്ടുള്ള വ്യാജ രജിസ്ട്രേഷനുകൾ കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രഫഷണൽ ഫാർമസി ഫോറം ഭാരവാഹികൾ പത്രസമ്മേളനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

video
play-sharp-fill

നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്ന രജിസ്ട്രാർക്കും പ്രസിഡന്റിനുമെതിരേ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പാറ്റ്നയിൽ പ്രവർത്തിക്കുന്ന ബീഹാർ കോളജ് ഓഫ് ഫാർമസി , രാജസ്ഥാനിലെ ഉമർദയിൽ പ്രവർത്തിക്കുന്ന സൺ റൈസ് യൂണിവേഴ്സിറ്റി, ആന്ധ്രപ്രദേശിൽ നിന്നുള്ള വ്യാജ ഡിപ്ലോമ സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെടെ കഴിഞ്ഞ 5 വർഷത്തിനിടയിൽ സംസ്ഥാന ഫാർമസി കൗൺസിൽ നടത്തിയിട്ടുള്ള വ്യാജ രജിസ്ട്രേഷനുകൾ കണ്ടെത്തണം.

വ്യാജ സർട്ടിഫിക്കറുകളുടെ രജിസ്ട്രേഷനുകൾക്കു പിന്നിൽ വൻ ഗൃഢസംഘം പ്രവർത്തിക്കുന്നതായി ഫാർമസി കൗൺസിൽ മുൻ പ്രസിഡന്റു കൂടിയായ കെ.സി. അജിത് കുമാർ പത്രസമ്മേളനത്തിൽ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.ശുഭ, ഡോ. നോമ്പിൾ സ്കറിയ, എൽ.ആർ.ജയരാജ്, ഡോ. അരുൺ കുമാർ, കെ. ഭാർഗവൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.