ഈരാറ്റുപേട്ടയിൽ വീട്ടുമുറ്റത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചു: മൂന്ന് യുവാക്കൾ പിടിയിൽ

ഈരാറ്റുപേട്ടയിൽ വീട്ടുമുറ്റത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചു: മൂന്ന് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: ഈരാറ്റുപേട്ടയിൽ വീട്ടുമുറ്റത്ത് നിന്നും ബൈക്ക് മോഷ്ടിച്ച മൂന്നുപേർ പിടിയിലായി. കഴിഞ്ഞ മാസം 29 ആം തീയതി തോടനാൽ അഞ്ഞിലിക്കാട്ടുവേലി ധനീഷിന്റെ വീട്ടുമുറ്റത്തുനിന്നും യമഹ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളെയാണ് പൊലീസ് പിടികൂടിയത്. പ്രതികളായ ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ വഞ്ചാങ്കൽ യുസഫിന്റെ മകൻ കയ്യാ എന്ന് വിളിക്കുന്ന ആഷിദ് (21), എരപ്പാംകുഴിയിൽ സുബൈറിന്റെ മകൻ മുന്ന എന്ന് വിളിക്കുന്ന മുനീർ(23), മാങ്കുഴക്കൽ ഫൈസലിന്റെ മകൻ അപ്പി എന്ന് വിളിക്കുന്ന സഹദ് (18) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം പാലാ ഡിവൈ.എസ്.പി പ്രബുല്ലചന്ദ്രന്റെ മേൽനോട്ടത്തിൽ അറസ്റ്റ് ചെയ്തത്.

മോഷണം നടന്നതിന്റെ തലേ ദിവസം ആഷിദിന്റെ സഹോദരനു വേണ്ടി തോടനാലുനിന്നും ഒരു കാർ വില കൊടുത്തു വാങ്ങിയിരുന്നു. കാർ വാങ്ങുന്നതിനായി പ്രതികൾ മൂന്നു പേരും പോയിരുന്നു. യാത്രയിൽ വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന യമഹ ബൈക്ക് കണ്ട പ്രതികൾ അത് മോഷ്ടിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറ്റേ ദിവസം സഹദിന്റെ ബൈക്കിൽ ഈരാറ്റുപേട്ടയിൽ നിന്നും തോടനാലെത്തി പ്രതികൾ മോഷണം നടത്തുകയായിരുന്നു. പിന്നീട് പ്രതികൾ പെട്രോൾ ടാങ്കിന്റെ കളർ മാറ്റി ഉപയോഗിച്ച് വരികയായിരുന്നു. ബൈക്ക് ആഷിദിന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു.

പ്രതികളായ ആഷിദ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മുനീർ നിരവധി കഞ്ചാവ് കേസിലും പ്രതിയാണ്. പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സുനിൽ തോമസ്,പ്രിൻസിപ്പൽ എസ്.ഐ ശ്യാംകുമാർ കെ എസ്, എസ് ഐ മാരായ തോമസ് സേവിയർ, ഷാജി കുര്യാക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉജ്വല, ഷെറിൻ സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫീസർമാരായ ജോജി, രഞ്ജിത്, ബിജു എം, അനീഷ്, ടോണി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.