ഇലന്തൂരിലെ നരബലി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി സംശയം; ഡാര്‍ക്ക് വെബില്‍ ദൃശ്യങ്ങളുണ്ടോയെന്ന് പരിശോധന നടത്തും

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതായി പൊലീസ് സംശയം.

ഇത് സംബന്ധിച്ച്‌ സൈബര്‍ കുറ്റാന്വേഷകരുടെ സഹായത്തോടെ ഡാര്‍ക്ക് വെബില്‍ പൊലീസ് പരിശോധന നടത്തും. ഡാര്‍ക്ക് വെബിലെ ‘റെഡ് റൂമുകളില്‍’ തത്സമയ കൊലപാതക ദൃശ്യങ്ങളും ആത്മഹത്യാ രംഗങ്ങളും പ്രത്യക്ഷപ്പെടാറുള്ളതായി വിവിധ റിപ്പോര്‍ട്ടുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലന്തൂരിലെ ദൃശ്യങ്ങളും ഇത്തരത്തില്‍ അപ്പ്‌ലോഡ‌് ചെയ്തിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ഇലന്തൂരിലെ നരബലിക്കേസില്‍ കുഴിച്ചെടുത്ത മൃതദേഹങ്ങള്‍ സ്ത്രീകളുടേത് തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. പരിശോധനയ്ക്കായി ബന്ധുക്കളേത് ഉള്‍പ്പെടെയുള്ള ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു.

അതിനിടെ, കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫി നരബലി ആസൂത്രണം ചെയ്യാന്‍ തയ്യാറാക്കിയ ശ്രീദേവി എന്ന വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലെ മൂന്ന് വര്‍ഷത്തെ സംഭാഷണങ്ങള്‍ പൊലീസ് വീണ്ടെടുത്തിരുന്നു. ഇതേ അക്കൗണ്ടിലൂടെ മറ്റ് ആരെയെങ്കിലും ഇയാള്‍ സമീപിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. സൈബര്‍ വിദഗ്ദ്ധരുടെ സഹായം ഇതിനായി ചോദ്യം ചെയ്യലില്‍ ഉപയോഗിക്കും.

പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി കാലയളവില്‍ പ്രതികള്‍ കൂടുതല്‍ പേരെ ഇരകളാക്കിയിട്ടുണ്ടോ എന്ന വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. ഇതിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ പ്രത്യേക സംഘം തയ്യാറാക്കിയിരുന്നു. ഇലന്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്ത്രീകളുടെ തിരോധാനവും വ്യാപകമായി പരിശോധിക്കുന്നുണ്ട്.
എറണാകുളം, പത്തനംതിട്ട, കോട്ടയം അടക്കമുള്ള മൂന്ന് ജില്ലകളിലെ കേസുകള്‍ പ്രത്യേകം പരിശോധിക്കാന്‍ എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരുന്നു.