
സ്വന്തം ലേഖകൻ
കോട്ടയം : കൊവിഡിൽ ഗതികെട്ട രാജ്യത്തിന് 970 കോടി രൂപയുടെ പാർലമെൻ്റ് മന്ദിരം നിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാറും ഒരുങ്ങുന്നു.
ത്രികോണാകൃതിയില്‍ നിര്‍മിക്കപ്പെടുന്ന പുതിയ മന്ദിരത്തിന്റെ നടുക്ക് ‘കോണ്‍സ്റ്റിറ്റ്യൂഷന്‍ ഹാള്‍’ ആണുണ്ടാവുക. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ചിഹ്നം, പുതിയ മന്ദിരത്തിന്റെ മുകളില്‍ സ്ഥാപിതമാകും. ഈ മന്ദിരത്തിലേക്ക് എംപിമാര്‍ക്കും, വിഐപികള്‍ക്കും, സ്പീക്കര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയവര്‍ക്കും കടന്നുവരാന്‍ വേണ്ടി ആറു മാര്‍ഗങ്ങള്‍ ഉണ്ടാകും. അതിന് പുറമെ കാന്റീനുകള്‍, കമ്മിറ്റി മീറ്റിംഗ് റൂമുകള്‍, വിഐപി ലോഞ്ചുകള്‍, ലേഡീസ് ലോഞ്ച് എന്നിവയും പുതിയ കെട്ടിടത്തിന്റെ ഭാഗമാകും. നടുമുറ്റത്ത് മീറ്റിങ് നടത്താനുള്ള തുറസ്സായ ഒരിടം കൂടി ഉണ്ടായിരിക്കും. ഈ നടുമുറ്റത്തിന്റെ ഒത്ത നടുക്കായി ഒരു ആല്‍മരം നടാനും കേന്ദ്രത്തിനു പദ്ധതിയുണ്ട്.
സര്‍ എഡ്വേര്‍ഡ് ല്യൂട്ടനും, സര്‍ ഹെര്‍ബര്‍ട്ട് ബേക്കറും ചേര്‍ന്നാണ് ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരസമുച്ചയം നിർമ്മിച്ചത്. ആദ്യ ഘട്ടത്തിൽ ഇപ്പോഴത്തെ വലിയ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. 1973 -ല്‍ വാജ്‌പേയി, വര്‍ധിച്ചു വന്ന പെട്രോള്‍ വിലയില്‍ പ്രതിഷേധിക്കാന്‍ ആ ഗേറ്റിങ്കല്‍ വന്നിറങ്ങിയത് ഒരു കാളവണ്ടിയിലായിരുന്നു. പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ഇന്ദിരാ ഗാന്ധിയുടെ വധമാണ് പാര്‍ലമെന്റ് മന്ദിരത്തിനു ചുറ്റും സുരക്ഷയുടെ പുതിയ വലയങ്ങള്‍ സ്ഥാപിതമാകാന്‍ കാരണമായത്. ആദ്യത്തെ വികസനമുണ്ടായതും ഇതേ ഇന്ദിരയുടെ കാലത്തുതന്നെയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1975 ഒക്ടോബര്‍ 24 -ന് ഒരു അനക്സ് കെട്ടിടം കൂടി മന്ദിരത്തോട് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിന് വേണ്ടിവരുന്ന ജീവനക്കാരുടെ എണ്ണത്തില്‍ വന്ന വര്‍ധനവാണ് ഇങ്ങനെ ഒരു പുതിയ കെട്ടിടം കൂട്ടിച്ചേര്‍ക്കപ്പെടാനുള്ള കാരണം.
ഇന്നുള്ള ഈ വൃത്താകൃതിയിലുള്ള കെട്ടിടം, നിര്‍മിച്ചു തുടങ്ങുന്നത് 1921 -ലാണ്. അന്ന് ബ്രിട്ടീഷ് ഭരണകാലത്ത് സെന്‍ട്രല്‍ ലെജിസ്ളേറ്റിവ് അസംബ്ലിയും, കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റും കൂടാന്‍ വേണ്ടിയാണ് ഈ മന്ദിരം പ്രയോജനപ്പെട്ടിരുന്നത്. ഈ മന്ദിരം ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടതടക്കമുള്ള പല നിര്‍ണായക സംഭവങ്ങള്‍ക്കും സാക്ഷിയാണ്. ഈ കെട്ടിടം അന്ന് 83 ലക്ഷം ചെലവിട്ട്, ആറു വര്‍ഷം കൊണ്ടാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കപ്പെടുന്നത്. 1927 ജനുവരി 19 -ന്, പണി പൂര്‍ത്തിയാക്കപ്പെട്ടശേഷം ആദ്യമായി സെന്‍ട്രല്‍ ലെജിസ്ളേറ്റിവ് അസംബ്ലി ഇതിനുള്ളില്‍ വെച്ച് കൂടുന്നു.
പിന്നീട് രാജീവ് ഗാന്ധിയുടെ കാലത്താണ് മറ്റൊരു കെട്ടിടം കൂടി, പാര്‍ലമെന്റ് ലൈബ്രറി – പണിയാനുള്ള തീരുമാനം കൈക്കൊള്ളപ്പെടുന്നത്. 1987 ഓഗസ്റ്റ് 15 -ന്, രാജീവ് ഗാന്ധി ഇതിന്റെ ശിലാസ്ഥാപനം നടത്തുന്നു. എന്നാല്‍ അതിന്റെ പണി വര്‍ഷങ്ങള്‍ നീണ്ടു പോയി, ഒടുവില്‍ 2002 -ല്‍ വാജ്‌പേയിയുടെ കാലത്താണ് പൂര്‍ത്തിയാക്കപ്പെടുന്നത്. അന്ന് രാഷ്‌ട്രപതി കെ ആര്‍ നാരായണന്‍ ആണ് പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്.
അതിന് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയൊരു അനക്സ് കൂടി പ്ലാന്‍ ചെയ്യപ്പെട്ടു. 2009 മെയ് 5 -ന് അന്നത്തെ ഉപരാഷ്‌ട്രപതി മുഹമ്മദ് ഹമീദ് അന്‍സാരിയും ലോക്സഭാ സ്പീക്കര്‍ സോംനാഥ് ചാറ്റര്ജിയും ചേര്‍ന്ന് അന്നതിന്റെ ശിലാസ്ഥാപനം നടത്തി. ആ പുതിയ മന്ദിരം ജൂലൈ 31 -ന് നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തു.
ഇന്നോളം നടന്ന അറ്റകുറ്റപ്പണികളില്‍ നിന്നും അനക്സിങ്ങില്‍ നിന്നുമൊക്കെയുള്ള വലിയൊരു കുതിച്ചു ചാട്ടത്തിനാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്. സമൂലമായ മാറ്റങ്ങളോട് കൂടിയ പുതിയൊരു പാര്‍ലമെന്റ് കെട്ടിടം തന്നെയാണ്, ഇനി വരാന്‍ പോകുന്നത്. അത് 2022 -ല്‍ ഇന്ത്യ സ്വാതന്ത്ര്യ ലബ്ധിയുടെ മുക്കാല്‍ നൂറ്റാണ്ട് ആഘോഷിക്കുന്ന വേളയില്‍ പണിപൂര്‍ത്തിയാക്കപ്പെടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.