video
play-sharp-fill

സംഗീത പ്രേമികളുടെ മനസ്സിൽ കൽഹാര പുഷ്പങ്ങളുടെ പൂമഴ പെയ്യിച്ച കലാകാരനായിരുന്ന പപ്പനംകോട് ലക്ഷ്മണന്റെ ജന്മദിനം ഇന്ന്

സംഗീത പ്രേമികളുടെ മനസ്സിൽ കൽഹാര പുഷ്പങ്ങളുടെ പൂമഴ പെയ്യിച്ച കലാകാരനായിരുന്ന പപ്പനംകോട് ലക്ഷ്മണന്റെ ജന്മദിനം ഇന്ന്

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: “കസ്തൂരിമാൻമിഴി മലർശരമെയ്തു കൽഹാരപുഷ്പങ്ങൾ പൂമഴ പെയ്തു …..”
മിമിക്രി കലാകാരൻമാർ സിനിമാ നടൻ ജയനെ വേദിയിൽ അവതരിപ്പിക്കുമ്പോൾ
ജയന്റെ “മനുഷ്യമൃഗം ” എന്ന ചിത്രത്തിലെ ഈ ഗാനമാണ് ഏറെയും ഉപയോഗിക്കുന്നത്.

കലാനിലയത്തിന്റെ നാടകങ്ങളിലൂടെ ചലച്ചിത്രരംഗത്തെത്തിയ പാപ്പനംകോട് ലക്ഷ്മണൻ ആണ് ഇതിന്റെ ഗാനരചന. ഏകദേശം നൂറോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും അത്ര തന്നെ ഗാനങ്ങളും എഴുതിയിട്ടുണ്ട്. “പാർവ്വണശശികല ഉദിച്ചതോ പ്രാണേശ്വരി നീ ചിരിച്ചതോ ….”
(ശ്രീകാന്ത് , അമ്പിളി ചിത്രം നീലസാരി ) “കാശ്മിരസന്ധ്യകളേ കൊണ്ടു പോരൂ
എന്റെ ഗ്രാമ സുന്ദരിക്കൊരു നീലസാരി … (യേശുദാസ് ചിത്രം – നീലസാരി – സംഗീതം ദക്ഷിണാമൂർത്തി) “പഴനിമലക്കോവിലിലെ പാൽക്കാവടി … (ജയചന്ദ്രൻ- പിക് പോക്കറ്റ്)
“മനുഷ്യപുത്രന്മാരേ നിങ്ങൾ ജനിച്ചതടിമകളാകാനോ ….. (യേശുദാസ് – പിക് പോക്കറ്റ് – സംഗീതം അർജ്ജുനൻ) “സൗഗന്ധികങ്ങൾ വിടർന്നു … (മഹാബലി – സംഗീതം അർജ്ജുനൻ – ആലാപനം കൃഷ്ണചന്ദ്രൻ , വാണിജയറാം എന്നിവയൊക്കെയാണ് പാപ്പനംകോട് ലക്ഷ്മണന്റെ മറ്റു ചില ഹിറ്റുഗാനങ്ങൾ .

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്ത് 1998 ജനവരി 30 -ന് ഉണ്ടായ ഒരു അപകടത്തിലൂടെയാണ് ഈ ഗാനരചയിതാവ് അന്തരിച്ചത്.
1936 ഡിസംബർ 6-ന് തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് ജനിച്ച ലക്ഷ്മണന്റെ ജന്മവാർഷിക ദിനമാണിന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെറും രണ്ടു ദശാബ്ദകാലമേ ചലച്ചിത്രരംഗത്ത് ഇദ്ദേഹം നിറഞ്ഞു നിന്നുള്ളുവെങ്കിലും അദ്ദേഹത്തിന്റെ തൂലികയിലൂടെ ഒഴുകിയെത്തിയ സുന്ദര ഗാനങ്ങൾ സംഗീത പ്രേമികളുടെ മനസ്സിൽ കൽഹാര പുഷ്പങ്ങളുടെ പൂമഴ പോലെ പെയ്തിറങ്ങുന്നു .