പ്രതിഷേധക്കാരെ തട്ടിമാറ്റി യുവതികളുമായി പൊലീസ് മലകയറുന്നു: സന്നിധാനത്ത് യുവതികളെ എത്തിക്കണമെന്ന് കർശന നിർദേശം: സന്നിധാനത്ത് തമ്പടിച്ച് പ്രതിഷേധക്കാർ; എത്തിയത് ബിന്ദുവും കനക ദുർഗയും

പ്രതിഷേധക്കാരെ തട്ടിമാറ്റി യുവതികളുമായി പൊലീസ് മലകയറുന്നു: സന്നിധാനത്ത് യുവതികളെ എത്തിക്കണമെന്ന് കർശന നിർദേശം: സന്നിധാനത്ത് തമ്പടിച്ച് പ്രതിഷേധക്കാർ; എത്തിയത് ബിന്ദുവും കനക ദുർഗയും

സ്വന്തം ലേഖകൻ

പമ്പ: ശബരിമലയിൽ അയവില്ലാതെ രണ്ടാം ദിവസവും പ്രതിഷേധവും സംഘർഷവും. സന്നിധാനത്തേയ്ക്ക് മലകയറുക എന്ന ലക്ഷ്യത്തോടെ പുരുഷവേഷത്തിൽ എത്തിയ രണ്ട് യുവതികൾ സന്നിധാനത്തേയ്ക്കുള്ള യാത്രയിലാണ്. ഇവരെ തടയാൻ പ്രതിഷേധക്കാരും തമ്പടിച്ചതോടെ സന്നിധാനത്ത് സ്ഥിതി ഗതികൾ അതീവ ഗുരുതരമായി മാറി. മലകയറാനെത്തിയ രണ്ട് യുവതികളെ ഏത് വിധേനയും സന്നിധാനത്ത് എത്തിക്കാനാണ് പോലീസ് നീക്കം. പ്രതിഷേധിക്കുന്നവരെ ഒക്കെ തന്നെ വകഞ്ഞുമാറ്റി വനിതകളെയുമായി പോലീസ് മുന്നോട്ട് പോവുകയാണ്. ഇവനിതകളുമായി ഉടൻതന്നെ പോലീസ് സന്നിധാനത്തെത്തും.
ബാരിക്കേടുകളും മറ്റും ഉപയോഗിച്ച് ശക്തമായ സുരക്ഷ ഒരുക്കിയാണ് പോലീസ് ഇവരെയുമായി മുന്നോട്ട് പോകുന്നത്. മരക്കൂട്ടവും പിന്നിട്ട് ഇവർ യാത്ര തുടരുകയാണ്. സന്നിധാനത്ത് നിന്ന് സ്പെഷ്യൽ ഓഫീസർ ജയദേവ് ഐപിഎസും മരക്കൂട്ടത്തേക്ക് പോലീസ് സംഘത്തിനൊപ്പം എത്തിയിട്ടുണ്ട്.
കോഴിക്കോട് കൊയ്ലാണ്ടി സ്വദേശി ബിന്ദുവും, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനദുർഗ്ഗ എന്നിവരാണ് മലകയറുന്നത്. ഇരുവർക്കും 45 വയസിൽ താഴെയാണ് പ്രായം. അതേസമയം ദർശനം നടത്താതെ പിന്നോട്ട് പോകില്ലെന്ന് ബിന്ദു പറഞ്ഞു. പ്രതിഷേധം ഉണ്ടായാലും മലകയറുമെന്നും. പോലീസാണ് നിയമം സംരക്ഷിക്കേണ്ടതെന്നും ബിന്ദു പറഞ്ഞു. സംരക്ഷണം തരേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും അവർ പറഞ്ഞു.
പുരുഷവേഷത്തിൽ എത്തി പമ്പയിൽ നിന്നും ഇപ്പോൾ മലകയറുന്നത് അഡ്വ ബിന്ദുവും കനകദുർഗ്ഗയുമാണ്. ഇവരുടെ നീക്കത്തിൽ പൊലീസും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. കണ്ണൂരുകാരിയാണ് കനകദുർഗ്ഗ. ഇരുവരും സാമൂഹിക പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്നവരാണ്. യുവതി പ്രവേശന വിധി നടപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഇതിനിടയിൽ പ്രതിഷേധം ശക്തമാവുന്നുവെങ്കിലും പിന്മാറാൻ തയ്യാറല്ല എന്ന നിലപാടിലാണ് ഇരുവരുമുള്ളത്. തങ്ങൾക്ക് സുരക്ഷ നൽകേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. കോടതി വിധി നടപ്പിലാക്കും എന്ന വാക്ക് പിണറായി വിജയൻ പാലിക്കണമെന്നും യുവതികൾ ആവശ്യപ്പെടുന്നത്. സമാധാനപരമായി മല കയറാൻ പൊലീസ് ഇടപെടണം ഭരണകൂടം ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു. ശാസ്താവിനെ ദർശിക്കാൻ സുരക്ഷ അങ്ങോട്ട് ചോദിക്കേണ്ട കാര്യമില്ലെന്നും യുവവതികൾ പറയുന്നു.
ഇവിടെ പ്രതിഷേധം നടക്കുന്നത് പോലും നിയമപരമല്ലെന്നും 144 പ്രഖ്യാപിച്ച സ്ഥലത്ത് പ്രതിഷേധക്കാരെ അനുവദിക്കുന്നത് പോലും ശരിയല്ലെന്നും യുവതികൾ ആരോപിക്കുന്നു. എന്നാൽ ഇതിൽ എടുത്ത് പറയേണ്ടത് സംഘപരിവാർ പ്രസ്ഥാനത്തിന്റെ ആഹ്വാനം അനുസരിച്ച് എത്തിയ മലയാളികളായ ആചാരസംരക്ഷകർ എന്നതിലുപരി ഇതരസംസ്ഥാന ഭക്തരും പ്രതിഷേധ്തതിൽ അണിനിരക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം
പൊലീസ് സുരക്ഷ പോലും ചോദിക്കാതെയാണ് ഇവർ മുന്നോട്ട് പോയത്്. അയ്യപ്പ ദർശനത്തിനായെത്തിയ മനിതി സംഘത്തിന് പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നതിനു പിന്നാലെ മലകയറാൻ വീണ്ടും സ്ത്രീകൾ എത്തുകയായിരുന്നു. ബിന്ദു, കനക ദുർഗ എന്നീ യുവതികളാണ് ഇപ്പോൾ മല ചവിട്ടുന്നത്. ഇവർ നീലിമല കടന്നു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് യുവതികൾ. പൊലീസ് സംരക്ഷണത്തിലാണ് ഇവർ മലകയറുന്നത്. എന്നാൽ, യുവതികൾ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇവർ യുവതികൾ ആയതിനാൽ പൊലീസ് സംരക്ഷണം നൽകുകയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മതിയായ സുരക്ഷ പൊലീസ് ഒരുക്കിയിട്ടുണ്ട്.
ഇന്നലെ എത്തിയ മനിതിയുടെ സംഘത്തിനൊപ്പം മല ചവിട്ടാൻ ആഗ്രഹിച്ചവരാണ് ഇവർ. മനിതിയുടെ കോ ഓർഡിനേറ്റർ സെൽവിയും കൂട്ടരും പേടിച്ചോടിയെങ്കിലും ഇവർ പിന്മാറാൻ തയ്യാറല്ല. സ്ഥിതിഗതികൾ മനസ്സിലാക്കി തന്നെയാണ് ഇവർ മല ചവിട്ടാനുറച്ച് എത്തിയത്. രാവിലെ പൊലീസ് സംരക്ഷണം പോലും തേടാതെ അവർ മലകയറുകയായിരുന്നു. നീലിമല കയറ്റം തുടങ്ങിയതിന് ശേഷമാണ് അയ്യപ്പഭക്തർ യുവതികളുടെ മലകയറ്റത്തെ കുറിച്ച് അറിഞ്ഞ് തുടങ്ങിയത്. സന്നിധാനത്ത് അമ്ബതിനായിരത്തോളം ഭക്തരുണ്ട്. മരക്കൂട്ടത്ത് പ്രതിഷേധക്കാർ ഒത്തുകൂടുകയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group