പള്ളിമുറിയിൽ വീണ്ടും വീട്ടമ്മയുമായി വികാരിയുടെ വികാര പ്രകടനം: ഇടുക്കിയ്ക്കു ശേഷം വികാരിയുടെ വികാരം അരങ്ങേറിയത് കണ്ണൂരിൽ; നാട്ടുകാർ പള്ളിവികാരിയെയും വീട്ടമ്മയെയും കയ്യോടെ പിടികൂടി; സംഭവം ഒതുക്കിത്തീർക്കാൻ വീണ്ടും സഭയുടെ ഇടപെടൽ

Spread the love

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: ഇടുക്കിയിലെ പള്ളിയിൽ വികാരിയും വൈദികനും തമ്മിലുള്ള വീഡിയോ വൈറലായതിനു പിന്നാലെ കണ്ണീരിലും പള്ളിമേടയിൽ വികാരിയുടെ വികാര പ്രകടനം. ഇടുക്കി വെള്ളയാംകുടിയിലെ വികാരിയ്ക്കു പിന്നാലെ ഇപ്പോൾ കുടുക്കിലായിരിക്കുന്നത് കണ്ണൂർ പൊട്ടൻപ്ലാവ് പള്ളിമേടയിലെ വികാരിയാണ്. വിവാഹിതയായ വീട്ടമ്മയോടൊപ്പം പള്ളിമേടയിൽ എത്തിയ വികാരി, ഇവരുമായി അവിഹത ബന്ധത്തിൽ ഏർപ്പെട്ടത് നാട്ടുകാർ പൊക്കിയതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്.

ഇടുക്കിയിൽ വിവാഹിതയായ യുവതിയുമായുള്ള അവിഹതത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നെങ്കിലും, കണ്ണൂരിൽ കാര്യങ്ങൾ ഇത്രത്തോളം എത്തും മുൻപ് വൈദികനെ സ്ഥലം മാറ്റി സഭ കൃത്യ സമയത്ത് തന്നെ ഇടപെടുകയായിരുന്നു. ആരോപണ വിധേയനായ വൈദികനെ തലശേരി രൂപതയുടെ കാസർകോടുള്ള പള്ളിയിലേയ്ക്കാണ് ഇപ്പോൾ സഭ സ്ഥലം മാറ്റിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവകക്കാരിയും ഭർത്താവും മൂന്നു കുട്ടികളുമുള്ള യുവതിയുമായി പള്ളിമുറിയിൽ വച്ചായിരുന്നു വൈദികന്റെ വികാരപ്രകടനം. കഴിഞ്ഞ വർഷം പള്ളിപ്പെരുന്നാളിനിടെയിൽ കിട്ടിയ ഇടവേളയിൽ ഇരുവരും പള്ളിമുറിയിൽ നടത്തിയ അവിഹിത ഇടപാടുകൾ നാട്ടുകാർ കണ്ടതോടെ ഇടയ്ക്കു ബന്ധത്തിന് വിള്ളൽ വീണിരുന്നു.

എന്നാൽ, ലോക്ക് ഡൗൺ കാലത്ത് വൈദികൻ പള്ളിയിൽ തനിച്ചായതോടെ വീട്ടമ്മ ഇവിടെ നിത്യ സന്ദർശകയായി മാറി. ഇതോടെയാണ് വൈദികന്റെ അടുത്തേയ്ക്കുള്ള വീട്ടമ്മയുടെ സന്ദർശനത്തെ നാട്ടുകാർ സംശയത്തോടെ നോക്കിക്കണ്ടത്. വീട്ടമ്മയുടെ സ്‌കൂട്ടൽ ലോക്ക് ഡൗൺ സമയത്ത് സ്ഥിരമായി പള്ളിയുടെ സമീപത്തെ ഇടവഴിയിൽ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.

ഇതേ തുടർന്നു ഇവർ പള്ളിയിലെ എതിർവിഭാഗക്കാരെ വിവരം അറിയിച്ചു. ഇവർ നടത്തിയ പരിശോധനയിലാണ് പൂർണ നഗ്നരായി പള്ളിയിലെ വൈദികന്റെ മുറിയിൽ നിന്നും ഇരുവരെയും പിടികൂടിയത്. യുവതിയുടെ ഭർത്താവിനെ ഫോണിൽ വിളിച്ച് വൈദികൻ കാലിപിടിച്ചു കരഞ്ഞെങ്കിലും സംഭവത്തിൽ നിന്നും തലയൂരാൻ സാധിച്ചില്ല. വൈദികനും യുവതിയുടെ ഭർത്താവും തമ്മിലുള്ള ഫോൺ സംഭാഷണവും ഇതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

ഇതോടെ വൈദികൻ പള്ളിമേടയിൽ നിന്നും ഫോൺ ഓഫ് ചെയ്ത് നാടുവിടുകയായിരുന്നു. ഇതിനിടെ വൈദികന്റെ ഫോൺ ഓഫായതോടെ ഇവിടെ നടന്ന സംസ്‌കാരത്തിന്റെ ശുശ്രൂഷകൾ മുടങ്ങുകയും ചെയ്തു. മറ്റൊരു പള്ളിയിൽ നിന്നും എത്തിയ വൈദികനാണ് ഇവിടെ ഒടുവിൽ ശുശ്രൂഷ നടത്തിയത്. ഇതെല്ലാം കൂടി കണക്കിലെടുത്താൻ വൈദികനെ ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്.