റിവര്‍വ്യൂ റോഡ്: പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം പാലായില്‍ ഒരു ഹോട്ടലും ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന എട്ടംഗ കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍; മുഖ്യമന്ത്രിക്ക് പരാതിയുമായി ഹോട്ടലുടമയും എട്ടം​ഗ കുടംബങ്ങളും

റിവര്‍വ്യൂ റോഡ്: പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം പാലായില്‍ ഒരു ഹോട്ടലും ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന എട്ടംഗ കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍; മുഖ്യമന്ത്രിക്ക് പരാതിയുമായി ഹോട്ടലുടമയും എട്ടം​ഗ കുടംബങ്ങളും

പാലാ: റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം പാലായില്‍ ഒരു ഹോട്ടലും ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന എട്ടംഗ കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍. പാലാ ആര്‍.വി പാര്‍ക്കിന് സമീപം റിവര്‍വ്യൂ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കോമളം ഹോട്ടലാണ് ഭീഷണി നേരിടുന്നത്. 50 വര്‍ഷമായി പാലായില്‍ ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.

ആര്‍.വി പാര്‍ക്ക് ഭാഗത്ത് നിന്ന് കൊട്ടാരമറ്റത്ത് വൈക്കം റോഡിലേയ്ക്ക് റിവര്‍വ്യൂ റോഡ് നീട്ടുന്ന ജോലികള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് പൊതുമരാമത്ത് വകുപ്പ് പാലാ എഞ്ചിനീയറിംഗ് ഓഫീസില്‍ നിന്ന് ഒരു കത്ത് ലഭിക്കുന്നതെന്ന് കടയുടമ എസ്.പ്രകാശ് പറയുന്നു. ഹോട്ടലിന്റെ പിന്‍ഭാഗം പൊളിച്ചുനീക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. നഷ്ടപരിഹാരത്തെക്കുറിച്ച്‌ കത്തില്‍ ഒന്നും പറയുന്നുമില്ല. ഹോട്ടല്‍ പൊളിച്ച ശേഷം നഷ്ടപരിഹാരം നല്‍കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് പ്രകാശ് വ്യക്തമാക്കി.

ഒരു കിലോമീറ്ററോളം ദൂരം മീനച്ചിലാറിന്‍റെ തീരത്തു കൂടി കോണ്‍ക്രീറ്റ് പാലമായാണ് റോഡ് കടന്നുപോകുന്നത്. ഇതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് വസ്തു ഉടമകള്‍ക്ക് പ്രതിഫലം നല്‍കി നിര്‍മാണം തുടങ്ങിട്ട് അഞ്ചു വര്‍ഷമായി. ഇതുവരെ തന്‍റെ സ്ഥലം ഏറ്റെടുക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ല. റോഡിന്‍റെ അലൈന്‍മെന്‍റില്‍ തന്‍റെ ഹോട്ടലിരിക്കുന്ന സ്ഥലം ഉള്‍പ്പെട്ടിരുന്നില്ല. വശങ്ങളിലുള്ള സ്ഥലങ്ങള്‍ നിശ്ചയിച്ച പ്രതിഫലം നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമാണ് നിര്‍മാണം തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍മാണത്തില്‍ വന്ന പിഴവു മൂലമാണ് ഇപ്പോള്‍ തന്‍റെ സ്ഥലം ഏറ്റെടുക്കാന്‍ നോട്ടീസുമായി ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നതെന്നാണ് ഉടമയുടെ ആക്ഷേപം. രണ്ടര സെന്‍റ് ഭൂമിയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഇത് സ്വന്തം പേരിലുള്ളതും കരമടയ്ക്കുന്നതുമാണ്. ഇതില്‍ ഒന്നര സെന്‍റില്‍ കൂടുതല്‍ ഇപ്പോള്‍ നഷ്ടപ്പെടുകയും ഹോട്ടല്‍ പൂട്ടുന്ന അവസ്ഥയിലുമാണ്. ഇതു സംബന്ധിച്ച്‌ മാണി സി. കാപ്പന്‍ എംഎല്‍എ, മുഖ്യമന്ത്രി, റവന്യു-പൊതുമരാമത്ത് മന്ത്രിമാര്‍, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും പാലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

കോടതി നിര്‍ദേശപ്രകാരം കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ച്‌ സത്യാവസ്ഥ ബോധ്യപ്പെട്ടിട്ടുള്ളതായി പ്രകാശ് പറഞ്ഞു. ഇതുസംബന്ധിച്ച്‌ സ്ഥലം എം.എല്‍.എ മാണി സി.കാപ്പന്‍, മുഖ്യമന്ത്രി, റവന്യു പൊതുമരാമത്ത് മന്ത്രിമാര്‍, പൊതുമരാമത്ത് എക്‌സി. എഞ്ചിനീയര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രകാശ്, കുടുംബാംഗങ്ങളായ പി.എസ്. രാജു, ഗോപി അമ്ബാട്ടുവയലില്‍, ഗീത സുഭാഷ് എന്നിവര്‍ പറഞ്ഞു.