തേർഡ് ഐ വാർത്ത ഫലം കണ്ടു; പാലാ ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികൾക്കുള്ള ഭക്ഷണം ഇന്നു മുതൽ ജനകീയ ഭക്ഷണശാലയിൽ നിന്നും നൽകി തുടങ്ങി

തേർഡ് ഐ വാർത്ത ഫലം കണ്ടു; പാലാ ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികൾക്കുള്ള ഭക്ഷണം ഇന്നു മുതൽ ജനകീയ ഭക്ഷണശാലയിൽ നിന്നും നൽകി തുടങ്ങി

സ്വന്തം ലേഖകൻ
കോട്ടയം: തേർഡ് ഐ വാർത്ത ഫലം കണ്ടു. പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് ബാധിതരായ രോഗികൾക്ക് നൽകുന്ന ഭക്ഷണം കൂടുതൽ മോശമാകുന്നതായി തേർഡ് ഐ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ ഫലമായി കോവിഡ് രോ​ഗികൾക്കുള്ള ഭക്ഷണത്തിന് പരിഹാരമായിരിക്കുകയാണ്. ആശുപത്രിയിലെ കോവിഡ് രോ​ഗികൾക്കുള്ള ഭക്ഷണം ജനകീയ ഭക്ഷണശാലയിൽ നിന്നും നൽകിത്തുടങ്ങി. ഇന്ന് ചേർന്ന നഗരസഭാ യോഗത്തിലാണ് തീരുമാനം.

പതിനഞ്ചോളം വരുന്ന കോവിഡ് രോഗികൾക്കും, അത്രയും തന്നെ അവരുടെ കൂട്ടിരിപ്പുകാർക്കുമാണ് സർക്കാർ ഭക്ഷണം ദൈനംദിനം നിലവാരം മോശമാക്കി കൊണ്ട് അവഗണന പ്രകടമാക്കിയിട്ടുള്ളത്.

ലോകം ആഘോഷ പൂർവ്വം കൊണ്ടാടുന്ന ക്രിസ്മസ് ദിനത്തിൽ പോലും ഉച്ചയൂണിന് സാമ്പാർ എന്ന ഓമനപേരിൽ പരിപ്പ് മാത്രം പൊങ്ങി കിടക്കുന്ന 150 മില്ലി ചാറാണ് നൽകിയത്. ഒഴിച്ച് കൂട്ടുന്നതിനുള്ള രസത്തിൽ മഞ്ഞൾ പൊടിയല്ലാതെ ഒന്നുമുണ്ടായിരുന്നില്ല
ചെറുചൂടുണ്ടെന്നുള്ളതും, സമയത്ത് ലഭിക്കുന്നുണ്ടെന്നുമുള്ളതാണ് ആകെയുള്ള നേട്ടം. ഇത്തരം വിവരങ്ങൾ തേർഡ് ഐ ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നിലവിലുണ്ടായിരുന്ന ഭക്ഷണ വിതരണം മാറ്റി ജനകീയ ഭക്ഷണശാലയിൽ നിന്നും നൽകുവാൻ ആരോഗ്യസ്ഥിരം സമിതി ശുപാർശ നൽകിയിരുന്നു. ഇന്ന് ചേർന്ന നഗരസഭാ യോഗം ഇതിന് അംഗീകാരം നൽകി. ഇതിൽ പ്രകാരം മൂന്നു നേരം ഭക്ഷണം ഇവിടെ നിന്നും നൽകി.

നഗരസഭയ്ക്ക് നഗരത്തിൽ രണ്ട് ജനകീയ ഭക്ഷണശാലകൾ നിലവിലുണ്ട്. കുടുംബശ്രീ വഴിയാണ് ഇവയുടെ നടത്തിപ്പ്. ദിവസേന നൂറു കണക്കിന് പേർ ഇവിടെ നിന്നും ആഹാരം കഴിക്കുന്നുണ്ട്.

നഗരസഭാ ചെയർമാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, വിവിധ സമിതി ചെയർമാൻമാരായ,ഷാജു തുരുത്തൻ, നീനാ ചെറുവള്ളി, ബിന്ദു മനു, തോമസ് പീറ്റർ എന്നിവരും മററു കൗൺസിലർമാരും തീരുമാനത്തെ സ്വാഗതം ചെയ്തു.

ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്ബിൽ അംഗങ്ങളായ ബിനു പുളിക്കക്കണ്ടം, ഷീബ ജിയോ, ലിസി കുട്ടി മാത്യു എന്നിവരുടെ മേൽനോട്ടത്തിൽനഗരസഭയിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ചുമതലയിൽ ഭക്ഷണം പാഴ്സലായി ആശുപത്രിയിൽ രോഗികൾ എത്തിച്ചു നൽകുമെന്ന് ചെയർമാൻ പറഞ്ഞു.