വൃക്ക ദാനം ചെയ്തതിന്‍റെ പേരിൽ അപമാനത്തിനും അപവാദ പ്രചാരണത്തിനും ഇരയാകേണ്ടി വന്ന മിനി ടീച്ചർക്ക് ഒടുവിൽ നീതി; അപവാദ പ്രചാരണം നടത്തിയ കോട്ടയത്തെ പ്രമുഖ അഭിഭാഷകയ്ക്ക് രണ്ട് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

വൃക്ക ദാനം ചെയ്തതിന്‍റെ പേരിൽ അപമാനത്തിനും അപവാദ പ്രചാരണത്തിനും ഇരയാകേണ്ടി വന്ന മിനി ടീച്ചർക്ക് ഒടുവിൽ നീതി; അപവാദ പ്രചാരണം നടത്തിയ കോട്ടയത്തെ പ്രമുഖ അഭിഭാഷകയ്ക്ക് രണ്ട് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ

കോട്ടയം: വൃക്ക ദാനം ചെയ്തതിന്‍റെ പേരിൽ അപമാനത്തിനും അപവാദ പ്രചാരണത്തിനും ഇരയാകേണ്ടി വന്ന കോട്ടയം മാന്നാനം സ്വദേശിയായ മിനി ടീച്ചർക്ക് ഒടുവിൽ നീതി. മിനി ടീച്ചർക്കെതിരെ അപവാദ പ്രചാരണം നടത്തിയ കേസിൽ പ്രമുഖ അഭിഭാഷക രാജീ ചന്ദ്രന് രണ്ടു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. സംക്രാന്തി ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപികയും മാന്നാനം സ്വദേശിനിയുമായ മിനി ടീച്ചർക്കാണ് ഒടുവിൽ ആശ്വാസം ലഭിച്ചിരിക്കുന്നത്.

സംഭവങ്ങളുടെ തുടക്കം 2014 നവംബർ നാലിനായിരുന്നു . കൊട്ടാരക്കര സ്വദേശിയായ രമ്യ കൈലാഷിനാണ് മിനി ടീച്ചർ അന്ന് വൃക്കദാനം ചെയ്തത്. ഇതിനു പിന്നാലെ മിനി ടീച്ചർക്കെതിരെ ഒരു സംഘം പ്രചാരണം ആരംഭിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് ടീച്ചർ ജോലി ചെയ്യുന്ന സ്‌കൂളിനും വീടിനും ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിലും പോസ്റ്റർ പ്രചാരണം നടത്തുകയായിരുന്നു. ഇത് കൂടാതെ ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ രാജി ചന്ദ്രൻ തനിക്കെതിരെ പ്രചാരണം നടത്തിയതായും മിനി ടീച്ചർ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിനി ടീച്ചർ വൃക്കദാനം ചെയ്തിട്ടില്ലെന്നു രാജി ചന്ദ്രൻ നൽകിയ പരാതിയെ തുടർന്നു വിദ്യാഭ്യാസ വകുപ്പ് ടീച്ചർക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, മെഡിക്കൽ ബോർഡ് ചേർന്നു നടത്തിയ പരിശോധനയിൽ ടീച്ചർ വൃക്കദാനം ചെയ്തിരുന്നതായി കണ്ടെത്തി. എന്നിട്ടും സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങൾ ഉയർത്തി രാജി ചന്ദ്രൻ ടീച്ചർക്കെതിരെ പ്രചാരണം ശക്തമാക്കി. ഇതോടെയാണ് ടീച്ചർ പരാതി നൽകാനും കോടതിയെ സമീപിക്കാനും തീരുമാനിച്ചത്.

പോലീസിനെയും കോടതിയെയും സമീപിച്ചെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് ടീച്ചർ പറയുന്നു. അന്നത്തെ ജില്ലാ പോലീസ് മേധാവിയായിരുന്ന രാമചന്ദ്രനാണ് ഒടുവിൽ തനിക്കെതിരായി ജില്ലയിൽ ഒരു സ്റ്റേഷനിൽ പോലും അനാവശ്യമായി കേസെടുക്കരുതെന്നു നിർദേശം നൽകി, തനിക്ക് അൽപമെങ്കിലും നീതി നടപ്പാക്കിത്തന്നതെന്നു മിനി ടീച്ചർ പറയുന്നു