
സ്വന്തം ലേഖിക.
തേക്കടി :തേക്കടിയിലെ വിനോദസഞ്ചാര പരിപാടികളുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട് നടക്കുന്നതായി വിജിലൻസ് കണ്ടെത്തല്‍.
തേക്കടി ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലെ വാച്ചര്‍മാരില്‍ ചിലര്‍ മാസംതോറും 40,000 രൂപ വരെ അനധികൃത വരുമാനം ഉണ്ടാക്കുന്നതായാണ് പരിശോധനയില്‍ വെളിപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വാങ്ങുന്ന തുക സര്‍ക്കാരിന് നല്‍കാതെ തിരിമറി നടത്തുകയാണ് ചെയ്യുന്നത്. കോട്ടയം വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇതുസംബന്ധിച്ച് രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ വിജിലൻസ് വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
‘ഓപറേഷൻ ജംഗിള്‍ സഫാരി’ എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ വനംവകുപ്പിന്‍റെ സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും പരിശോധന നടന്നിരുന്നു.
ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍നിന്ന് പിരിച്ചെടുത്ത തുകയില്‍ 19,500 രൂപയുടെ കുറവാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടിക്കറ്റ് കൗണ്ടറില്‍ ജോലി ചെയ്യുന്നവര്‍ വ്യാപകമായി ഗൂഗിള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചതായി കണ്ടെത്തിയത്.