play-sharp-fill
മലയാളികൾ ആശങ്കയിൽ: ഒമാനിൽ സ്വദേശിവത്കരണം വിപുലമാക്കുന്നു

മലയാളികൾ ആശങ്കയിൽ: ഒമാനിൽ സ്വദേശിവത്കരണം വിപുലമാക്കുന്നു

 

മസ്‌കറ്റ്: മലയാളികൾ ആശങ്കയിൽ ഒമാനിൽ സ്വദേശിവത്കരണം വിപുലമാക്കുന്നു. ഒമാനിൽ കൂടുതൽ തൊഴിൽ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് ശൂറാ കൗൺസിലിന്റെ ശുപാർശ. ആരോഗ്യ മേഖലയിലടക്കം സ്വദേശിവത്കരണം നടപ്പിലാക്കണമെന്നാണ് പുതിയ നിർദേശം.

 

ശുറാ കൗൺസിലിന്റെ തീരുമാനം നടപ്പാക്കാൻ ആരോഗ്യമന്ത്രാലത്തിന് അയച്ചു. ഇതോടെ മലയാളികളടക്കം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമാണ്.


രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ സ്വദേശികൾക്കു കൂടുതൽ അവസരങ്ങൾ നൽകുവാനാണ് ഒമാൻ ലക്ഷ്യമിടുന്നത്. ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പി ടെക്നീഷ്യൻ, നഴ്സിങ് ജോലികൾ, ഫാർമസി ജോലികൾ, എക്സ്റേ ടെക്നീഷ്യൻ, സൂപ്പർവൈസർ, ഹെൽത്ത് ഒബ്സർവർ തുടങ്ങിയ തസ്തികളിൽ സ്വദേശികളെ നിയമിക്കണമെന്നാണ് ശൂറാ കൗൺസിലിന്റെ നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും വിദേശികളെ ഒഴിവാക്കിക്കൊണ്ട് സ്വദേശികൾക്കു കൂടുതൽ അവസരങ്ങൾ നൽകുവാനാണ് ശൂറാ ലക്ഷ്യം. ഇതിനു പുറമെ രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ നിന്നും വിദേശി അദ്ധ്യാപകരെ ഒഴിവാക്കുവാനും മന്ത്രാലയം നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

 

വിനോദ സഞ്ചാര മേഖലയിൽ സ്വദേശിവത്കരണം 44.1 ശതമാനം പാലിക്കണമെന്നാണ് സർക്കാർ തീരുമാനം. ചരക്കുനീക്ക രംഗത്ത് 20 ശതമാനവും വ്യവസായ മേഖലയിൽ 35 ശതമാനവും സ്വദേശിവത്കരണമാണ് മന്ത്രാലയത്തിന്റെ നീക്കം.