video
play-sharp-fill

അന്തരീക്ഷത്തിലെ ഈർപ്പത്തിലൂടെ കൊറോണ പടർന്നു പിടിക്കും; ഈർപ്പമുണ്ടെങ്കിൽ കൊറോണ വൈറസ് കൂടുതൽ സമയം നിൽക്കും പഠന റിപ്പോർട്ട് ഇങ്ങനെ

അന്തരീക്ഷത്തിലെ ഈർപ്പത്തിലൂടെ കൊറോണ പടർന്നു പിടിക്കും; ഈർപ്പമുണ്ടെങ്കിൽ കൊറോണ വൈറസ് കൂടുതൽ സമയം നിൽക്കും പഠന റിപ്പോർട്ട് ഇങ്ങനെ

Spread the love

തേർഡ് ഐ ഇന്റർനാഷണൽ

ന്യൂയോർക്ക്: കൊവിഡ് എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ്. ഓരോ ദിവസവും ഓരോ പുതിയ പഠന റിപ്പോർട്ടുകളാണ് കൊവിഡിനെപ്പറ്റി പുറത്തു വരുന്നത്. കൊവിഡ് എന്താണ് എങ്ങിനെയാണ് അണുക്കളുടെ സ്വഭാവം എന്താണ് എന്ന കാര്യത്തിൽ പോലും ഇതുവരെയും ശാസ്ത്ര ലോകത്തിന് കൃത്യവും വ്യക്തവുമായ ചിത്രം ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ഈർപ്പത്തിലൂടെ കൊവിഡ് പടർന്നു പിടിക്കുമെന്നും കൂടുതൽ കാലം ജീവിക്കുമെന്നുമുള്ള ഏറ്റവും പുതിയ പഠന റിപ്പോർട്ട് പുറത്തു വരുന്നത്.

അന്തരീക്ഷത്തിലെ ഈർപ്പനിലയും കൊറോണ വൈറസിനെ വഹിക്കുന്ന സൂക്ഷ്മ കണങ്ങളുടെ ആയുർദൈർഘ്യവും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്. അന്തരീക്ഷത്തിലെ ഈർപ്പനില ഉയർന്നതാണെങ്കിൽ വൈറസ് വാഹകരായ, ഇടത്തരം വലിപ്പമുള്ള കണങ്ങളുടെ ആയുർദൈർഘ്യം 23 ഇരട്ടിവരെ ദീർഘിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് രോഗിയുടെ നിശ്വാസവായുവിലുള്ള വൈറസിനെ വായുവിന്റെയും ദ്രവകണത്തിന്റെയും ചലനം എങ്ങനെ ബാധിക്കുന്നുവെന്നതായിരുന്നു പരീക്ഷണം. സാമൂഹിക അകലം പാലിക്കൽ കോവിഡ് പ്രതിരോധത്തിൽ ഏറെ നിർണായകമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

നിശ്വാസവായുവിലെ കണങ്ങളുടെ സഞ്ചാരപഥത്തെ വായുവിലെ മർദവ്യത്യാസം എങ്ങനെ ബാധിക്കുന്നുവെന്ന് മിസ്സൗറി സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത മാതൃകയിൽ വിശദമായി പറയുന്നുണ്ട്.

ശ്വസനം, സംസാരം, ചുമയ്ക്കൽ തുടങ്ങിയ സ്വാഭാവിക പ്രക്രിയകളിലൂടെയാണ് കോവിഡ് 19-ന് കാരണമാകുന്ന കൊറോണ വൈറസിന്റെ വ്യാപനം നടക്കുന്നതെന്നാണ് കരുതുന്നത്. എന്നാൽ എങ്ങിനെയാണ് ഈ വൈറസ് വായുവിലൂടെ പകരുന്നത് എന്നതിനെ കുറിച്ച് വളരെ കുറച്ചുമാത്രമേ അറിയാൻ സാധിച്ചിട്ടുള്ളൂവെന്നും ഗവേഷകർ പറയുന്നു.

കണങ്ങളിൽ അടങ്ങിയിരിക്കുന്ന വൈറസുകളുടെ സാന്നിധ്യം അതിന്റെ വലിപ്പത്തിന് ആനുപാതികമാണെങ്കിൽ, ചുമയ്ക്കുമ്പോൾ 70 ശതമാനം വൈറസുകളും പുറത്തെത്തും- ഗവേഷകൻ ബിൻബിൻ വാങ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നത് വൈറസ് വാഹകരായ കണങ്ങൾ ആളുകളിൽ പതിക്കുന്നത് കുറയ്ക്കുകയും രോഗബാധ കുറയ്ക്കുമെന്നും വാങ് കൂട്ടിച്ചേർത്തു.