നഴ്സിംഗ് പഠന മേഖലയിലെ തട്ടിപ്പുകളിൽ കുടുങ്ങരുത്: വാപ്സി സെമിനാർ ഡിസ..2 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അയൽ സംസ്ഥാനങ്ങളിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങളുമായി വാപ്സി (വെൽഫെയർ അസോസിയേഷൻ ഓഫ് പ്രഫഷണൽ സ്കോളാർസ് ഇന്ത്യ) സംഘടന. അയൽ സംസ്ഥാനങ്ങളിലെ

നഴ്സിംഗ് പഠന മേഖലയാണ് ഇന്ന് ഏറെ പ്രതിസന്ധി നേരിടുന്നത്. ക്ലിനിക്കൽ സംവിധാനങ്ങളുടെ കുറവ്. അധ്യാപകർ, പ്രിൻസിപ്പൽ ഇവർ എവിടെ എന്നു പോലും അറിയില്ല.
വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ ബാങ്കുകൾ ചിറ്റമ്മ നയം സ്വീകരിക്കുന്നു. 7.5 ലക്ഷം രൂപ വരെ ജാമ്യം ഇല്ലാതെ വായ്പ കൊടുക്കണമെന്നാണ് റിസർവ് ബാങ്കും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുള്ളത്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് ബാങ്കുകളുടെ പ്രവർത്തനം. ബാങ്കുകളിൽ അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെ എന്നു പോലും പലർക്കും അറിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയങ്ങളിൽ സമൂഹത്തിന് മാർഗനിർദേശം നല്കുന്നതിന് വാപ്സിയുടെ നേതൃത്വത്തിൽ ഡിസംബർ 2 – ന് രാവിലെ 10.30 -ന് മാമ്മൻ മാപ്പിള ഹാളിൽ സെമിനാർ സംഘടിപ്പിക്കും. ഏവർക്കും പങ്കെടുക്കാവുന്നതാണന്ന് വാപ്സി അഖിലേന്ത്യാ പ്രസിഡന്റ് എം.കെ.തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു