
കോട്ടയം: ബംഗ്ലൂരുവിലേക്കു നഴ്‌സിങ് പഠനത്തിനായി പോയ പെരുന്ന പടിഞ്ഞാറേക്കര വീട്ടില്‍ വര്‍ഷ അറസ്റ്റിൽ. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായാണ് ഇരുപത്തിരണ്ട്കാരിയായ വർഷ അറസ്റ്റിലായിരിക്കുന്നത്. അര കിലോയോളം വരുന്ന മയക്കുമരുന്നാണ് വർഷയിൽനിന്നും പിടിച്ചെടുത്തിരിക്കുന്നത്.
കേരളത്തിലേക്ക് കടത്തി കൊച്ചിയിൽ എത്തിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. ലഹരിക്കടത്തു സംഘം വര്‍ഷയെ ഉപയോഗിച്ചു ഇതിന് മുമ്പും ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. എന്നാൽ, വാർത്തയുടെ ഞെട്ടൽ മാറാത്ത നടുക്കത്തിലാണ് വർഷയുടെ നാട്ടുക്കാർ.
ബംഗളൂരുവില്‍ മൂന്നാം വർഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ വര്‍ഷയെക്കുറിച്ച് നാട്ടില്‍ നല്ല അഭിപ്രായമാണ് ഉള്ളത്. അധികം സാമ്പത്തികനിലയുള്ള കുടുംബമല്ല വർഷയുടേത്. കുടുംബത്തിൻ്റെ പ്രതീക്ഷ മുഴുവനും വർഷയിലായിരുന്നവെന്ന് കുടുംബം പറയുന്നു. ഇതിനിടെയാണ് ലഹരിക്കടത്ത് കേസില്‍ വർഷ അറസ്റ്റിലായെന്ന വാർത്ത കുടുംബത്തെ തകർത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാവിലെയാണ് കോട്ടയത്ത് എത്തിയത്. ഇവിടെനിന്നു തലയോലപ്പറമ്പിലെത്തി സുഹൃത്തുക്കളോടൊപ്പം ലഹരിമരുന്ന് കൈമാറാന്‍ വരുന്നതിനിടെയാണു തൃപ്പൂണിത്തുറയില്‍ വച്ച് പിടിയിലായത്. വധ ശ്രമകേസിലടക്കം പ്രതിയായ ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്, കോട്ടയം സ്വദേശി ഇജാസ് എന്നിവരോടൊപ്പം വര്‍ഷ ലഹരി കൈമാറാന്‍ കൊച്ചിയിലേക്കു പോയത്. ശനിയാഴ്ച ഉച്ചയ്ക്ക് കരിങ്ങാച്ചിറയില്‍ ഹില്‍പാലസ് പോലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണു സംഘത്തെ പിടികൂടിയത്.
പോലീസ് കൈകാണിച്ചെങ്കിലും സംഘം കാര്‍ നിര്‍ത്താതെ പാഞ്ഞു. പിന്നാലെ പോലീസും. ഇരുമ്പനത്ത് എത്തിയോടെ പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ നടത്തിയ നീക്കം ലഹരിസംഘത്തിനു വിനയായി. കാര്‍ ഷോറൂമിലേക്കാണു ലഹരിസംഘം വാഹനം ഓടിച്ചുകയറ്റിയത്. വഴിയടഞ്ഞതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിന്നാലെയെത്തിയ പോലീസ് പിടികൂടി. വർഷയുടെ ബാഗില്‍ നിന്നാണ് 485ഗ്രാം എം.ഡി.എം.എ. കണ്ടെത്തിയത്. ഇതിനിടെ ഇജാസ് രക്ഷപ്പെടുകയും ചെയ്തു.
ഇജാസാണ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയെന്നാണ് പിടിയിലായവര്‍ നല്‍കിയിരിക്കുന്ന മൊഴി. ബംഗളുരുവില്‍ നിന്നു ലഹരിമരുന്ന് കൊച്ചിയിലേക്കു എത്തിക്കുന്ന സംഘം വര്‍ഷയെ ക്യാരിയറായാണ് ഉപയോഗിച്ചതെന്നാണു പോലീസ് വ്യക്തമാക്കുന്നത്. നേരത്തെയും സംഘം സമാനമായ രീതിയില്‍ കൊച്ചിയിലേക്ക് ലഹരികടത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൂട്ടത്തില്‍ ഉള്ളവർ ഒറ്റു കൊടുക്കുമ്ബോള്‍ മാത്രമണ് ഇത്തരം സംഘങ്ങള്‍ പിടിയിലാവുന്നതും.
നിലവില്‍ പിടിയിലായ സംഘത്തിലെ കൂടുതല്‍ പേരെക്കുറിച്ചുള്ള സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ബംഗളുരു പോലുള്ള നഗരങ്ങളില്‍ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികളെ ലഹരി മാഫിയ സംഘം കെണിയില്‍പ്പെടുത്തി ക്യാരിയർമാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയർന്നു വരുന്നത്.
പ്രണയം നടിച്ച് അടുത്തു കൂടുന്ന ഇവർ വാഗ്ദാനം ചെയ്യുന്ന പണത്തിലും ആഡംബരത്തിലും പെണ്‍കുട്ടികള്‍ വീണു പോവുകയാണ് ചെയുന്നത്. ഇത്തരത്തില്‍ പെട്ടു പോകുന്ന പെണ്‍കുട്ടികളെ മയക്കുമരുന്ന് കടത്താനടക്കം ഉപയോഗിക്കുന്നു. ഇവരില്‍ പോലീസിന് സംശയം കുറവായതിനാല്‍ ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് പേടിക്കേണ്ടതില്ല എന്നത് സംഘത്തിന് ധൈര്യം നൽകുന്നു. സംഭത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറയുന്നു.