
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതേ വിട്ട കോടതി വിധി; ജുഡീഷ്യറിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിൻമേൽ എ.ഐ.ജി എസ്. ഹരിശങ്കറിന് നോട്ടീസ്; കോടതിയിൽ ഹാജരായി വിശദീകരണം നല്‍കണം
സ്വന്തം ലേഖകൻ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ വിധിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ എ.ഐ.ജി എസ്. ഹരിശങ്കറിന് നോട്ടീസ്.
ഏറ്റുമാനൂര്‍ സ്വദേശി മജീഷ് കെ. മാത്യു നല്‍കിയ ഹർജിയിലാണ് കോട്ടയം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയുടെ നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ ഒന്നിന് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കോടതി ഉത്തരവ്.
വിചാരണക്കോടതിയുടെ വിധിക്കുപിന്നാലെ ബിഷപ് മുളയ്ക്കലിനെ കുറ്റമുക്തനാക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലെ അത്ഭുതമാണെന്നും ഹരിശങ്കര്‍ പ്രതികരിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നല്‍കിയത്.
കോട്ടയം ജില്ല പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത് നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
Third Eye News Live
0