തൃശ്ശൂര്‍ പൂരത്തിന് പുതിയ മാർഗരേഖ പുറത്തിറക്കി: ആളപായം വരുത്തിയ ആനകള്‍ക്ക് എഴുന്നള്ളിപ്പിന് അനുവാദമില്ല, പൂരത്തിന് തടസമായ മരങ്ങൾ മുറിച്ചുനീക്കും

തൃശ്ശൂര്‍ പൂരത്തിന് പുതിയ മാർഗരേഖ പുറത്തിറക്കി: ആളപായം വരുത്തിയ ആനകള്‍ക്ക് എഴുന്നള്ളിപ്പിന് അനുവാദമില്ല, പൂരത്തിന് തടസമായ മരങ്ങൾ മുറിച്ചുനീക്കും

Spread the love

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായി പ്രത്യേക ഉത്തരവിറക്കി. ആളപായം വരുത്തിയിട്ടുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ പാടില്ല എന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുഹമ്മദ് ഷഫീക്ക്. അതോടൊപ്പം എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ ഭീഷണിയായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം. അപകടകരമായി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ വെടിക്കെട്ട് കാണാൻ ആളുകളെ പ്രവേശിപ്പിക്കരുത്.

ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ സംബന്ധിച്ച്‌ കോടതിവിധികളും സർക്കാർ ഉത്തരവുകളും പാലിക്കണം. ഘടകപൂരങ്ങള്‍ സമയക്രമം പാലിക്കണം. പൂരം സംഘാടകർ, ആനയുടമകള്‍, പാപ്പാന്മാർ, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കുള്ളതാണ് പ്രത്യേക ഉത്തരവ്. മുൻ വർഷങ്ങളിലേതുപോലെ ഡ്രോണ്‍, ഹെലിക്യാം എന്നിവയ്ക്ക് ഈ വർഷവും നിരോധനമുണ്ട്.

ആനകളുടെയും മറ്റും കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, ലേസർ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂർണമായും നിരോധിച്ചു. 17 മുതല്‍ 20 വരെയാണ് നിരോധനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17-ന് വൈകീട്ടാണ് സാമ്ബിള്‍ വെടിക്കെട്ട് നടക്കുക. 19-ന് പുലർച്ചെമുതല്‍ ഘടകക്ഷേത്രങ്ങളില്‍നിന്നുള്ള എഴുന്നള്ളിപ്പുകള്‍ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും.

മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങി നിരവധി വിസ്മയങ്ങള്‍ അരങ്ങേറും. 20-ന് പുലർച്ചെ പ്രധാന വെടിക്കെട്ട് നടക്കും. ഉച്ചയോടെ നടക്കുന്ന ഉപചാരത്തോടെ പൂരം പൂർണമാകും.