
പത്തനംതിട്ട : മെഴുവേലിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്.
വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയില്‍ അമ്മയുടെ വീടിൻ്റെ പിന്നിലെ പറമ്ബില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാമുകനാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് ബിരുദ വിദ്യാർത്ഥിനിയായ 21 കാരി മൊഴി നല്‍കിയിരുന്നു. യുവതി ആശുപത്രി വിട്ടാല്‍ ഉടൻ അറസ്റ്റ് ചെയ്യും.
21 കാരിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലക്കുറ്റം തന്നെ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. തലയ്ക്ക് പിന്നിലേറ്റ ഗുരുതര പരിക്കാണ് കുഞ്ഞിന്‍റെ മരണകാരണം. വീട്ടിലെ ശുചിമുറിയില്‍ പ്രസവിക്കുന്നതിനിടെ യുവതി തന്നെ പൊക്കിള്‍കൊടി മുറിച്ച്‌നീക്കാൻ ശ്രമിച്ചു. ഇതിനിടെ തലകറങ്ങി ശുചിമുറിയില്‍ വീണു. ഈ വീഴ്ചയില്‍ കുഞ്ഞിന്‍റെ തലയടിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ വലിച്ചെറഞ്ഞപ്പോള്‍ പറ്റിയ ക്ഷതമെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേമ്ബിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്ബിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ തലയ്ക്ക് അടിയേറ്റ് പെണ്‍കുഞ്ഞ് മരിച്ചെന്നാണ് കണ്ടെത്തല്‍. വീട്ടിലുള്ള ആർക്കും ഗർഭിണിയായതും പ്രസവിച്ചതും അറിയില്ലെന്നാണ് യുവതി ആവർത്തിക്കുന്നത്. പൊലീസ് അത് വിശ്വസിക്കുന്നില്ല. പ്ലസ്ടു മുതല്‍ പരിചയമുള്ള കാമുകനാണ് ഗർഭത്തിന് ഉത്തരവാദി എന്ന് യുവതി മൊഴി നല്‍കിയിരുന്നു. കാമുകനെയും വിശദമായി ചോദ്യം ചെയ്യും.
രക്തസ്രാവത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ അവിവാഹിതയായ 21 കാരി ചികിത്സയ്ക്കെത്തിയത്. പരിശോധനയില്‍ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്. ഇതോടെ, ഇലവുംതിട്ട പൊലീസിനെ ആശുപത്രി അധികൃതർ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ അയല്‍പക്കത്തെ വീട്ടുപറമ്ബില്‍ നിന്ന് തന്നെ മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ജനിച്ചയുടൻ കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാതിരിക്കാൻ വായ പൊത്തിപ്പിടിച്ചെന്നും ചേമ്ബിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്ബില്‍ തള്ളിയെന്നുമാണ് യുവതി മൊഴി നല്‍കിയത്. തലയ്ക്കേറ്റ പരിക്കാണ് കുഞ്ഞിൻ്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.